സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സർക്കാർ നടപടി തുടങ്ങി. തിരുവനന്തപുരത്തു രണ്ട് എസ്പിമാരടക്കം ആറു പേരെ സ്ഥലം മാറ്റി. എ.ഹേമചന്ദ്രനെ മാറ്റിയ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തേക്ക് ഡിജിപി മുഹമ്മദ് യാസിനെ നിയമിച്ചു. സോളര്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാലാണ് നടപടി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ കെസിൽ നിന്ന് രക്ഷിക്കാൻ മുൻ അന്വേഷണ സംഘം തെളിവ് നശിപ്പിച്ചെന്നും അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നുമാണ് ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ സംഘത്തലവനായിരുന്ന എ.ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ആ ഒഴിവിലാണ് ഇൻറലിജൻസ് മേധാവിയായിരുന്ന ഡി.ജി.പി മുഹമ്മദ് യാസിന്റെ നിയമനം. പകരം ഇൻറലിജൻസ് വി റാഗത്തിന്റെ തലപ്പത്ത് എ.ഡി.ജി.പി വിനോദ് കുമാറെത്തും.
അതേ സമയം സോളർ കേസ് അന്വേഷിച്ചിരുന്ന ആദ്യ സംഘത്തിലുണ്ടായിരുന് 6 ഉദ്യോഗസ്ഥര്‍ക്കരെ കൂട്ി വകുപ്പ് തല നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം ട്രാഫിക്ക് സൗത്ത് സോണ്‍ എസ് പിയായ ജി അജിത്ത് , ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെ എസ് പി റെജി ജേക്കബ് എന്നിവരാണ് നടപടിക്ക് വിധേയരായ എസ്.പിമാർ. ഡിവൈഎസ്പിമാരായ സുദര്‍ശന്‍,ജെയ്സണ്‍ ജോസഫ് , മാള സി ഐ ബി.റോയി, എറണാകുളം സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബിജു ജോൺ ലൂക്കോസ് എന്നിവർക്കും സ്ഥലമാറ്റമുണ്ട്. നേരത്തെ എ.ഡി.ജി.പി കെ.പദ്മകുമാർ, ഡിവൈ.എസ്.പി കെ. ഹരികൃഷ്ണൻ ,പൊലിസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ജി.ആർ. അജിത് എന്നിവർക്കെതിരെയും നടപടിയെടുത്തിരുന്നു. ഇതോടെ സോളർ റിപ്പോർട് പ്രകാരം നടപടി നേരിട പൊലീസുകാരുടെയെണ്ണാ പത്തായി. സരിതയുടെ കത്തിൽ പരാമർശമുള്ള ഐ.ജി. അടക്കമുള്ളവർക്കെതിരെയും നടപടി യുണ്ടായെ ക്കും.