സരിത എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കാനെഴുതിയ കത്തിൽ പരാമർശിക്കുന്ന 11 പേർക്കെതിരെയാണ് മാനഭംഗക്കേസ് ചുമത്താൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. സരിത എസ് നായർക്കെതിരെ മാനഭംഗം നടന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കത്തിലുള്ളത് പതിനൊന്നുപേരാണ്.മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, എംപിമാരായ കെസി േവണുഗോപാൽ, ജോസ് കെ മാണി, എംഎൽഎമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എപി അനിൽകുമാർ , മുൻമന്ത്രി ആര്യാടൻ മുഹമ്മദ്, മുൻഎംഎൽഎ എപി അബ്ദുല്ലക്കുട്ടി, മുൻകേന്ദ്രസഹമന്ത്രി പഴനിമാണിക്യം, എഡിജിപി പത്മകുമാർ ,കെപിസിസി സെക്രട്ടറിയായിരുന്ന എം സുബ്രഹ്മണ്യം ഇവർക്കെതിരെയാണ് മാനഭംഗക്കേസിൽ അന്വേഷണം. സരിത ക്രിത്രിമമായി ചമച്ച കത്തിലാണ് തനിക്കെതിരെ ആരോപണമുള്ളതെന്നും അതിനെതിരെ താൻ കേസുകൊടുത്തിട്ടുണ്ടെന്നായിരുന്നു അന്വേഷണത്തോടുള്ള ഉമ്മൻചാണ്ടിയുടെ പ്രതികരണം
കമ്മിഷൻ മുമ്പാകെ ഹാജാരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ സരിത എസ് നായർ മാനഭംഗം ചെയ്യപ്പെട്ടതായി കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രത്യേക അന്വേഷണസംഘം ഇക്കാര്യത്തി അന്വേഷണം നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടിന്മേലുള്ള നിയമോപദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും മാനഭംഗത്തിനും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് സർക്കാർ തീരുമാനം.ഇതെല്ലാം ജാമ്യമില്ലാ വകുപ്പുകളാണ് എറണാകുളംഎസിജെഎം കോടതി നിർദേശപ്രകാരം സമർപ്പക്കാൻ പത്തനംതിട്ട ജയിൽ വച്ച്. 2013 ജൂലൈ 19ന് സരിത എഴുതിയെന്ന് പറയുന്ന കത്താണ് കേസിന് ആധാരം.