മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്താനായി മുഖ്യമന്ത്രി വിളിച്ചുചേർത്ത രണ്ടുദിവസത്തെ യോഗം ആരംഭിച്ചു. വിഴിഞ്ഞം പദ്ധതി, ലൈറ്റ്മെട്രോ, കൊച്ചി, കൊയമ്പത്തൂർ വ്യവസായ ഇടനാഴി ഉൾപ്പെടെ പന്ത്രണ്ട് പ്രധാന പദ്ധതികളുടെ പുരോഗതി പിണറായി വിജയൻ നേരിട്ട് വിലയിരുത്തി. ഇന്നത്തെ യോഗത്തിൽ അഞ്ച് മന്ത്രിമാരും ചീഫ് സെക്രട്ടറിയും പ്രധാന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെതുൾപ്പെടെ ആറ് മന്ത്രിമാരുടെ കീഴിലുള്ള വകുപ്പുകളുടെ അവലോകനമാണ് നടക്കുക. മന്ത്രിമാരായ മാത്യു ടി.തോമസ്, എ.കെ.ബാലന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.രവീന്ദ്രനാഥ്, തോമസ് ചാണ്ടി എന്നിവ്‍ അവരവരുടെ വകുപ്പുകളിലെ പ്രധാന മൂന്ന് പദ്ധതികളും നിലലുള്ള പ്രശ്നങ്ങളും അവതരിപ്പിക്കും.സർക്കാരിന്റെ രണ്ടാം വർഷത്തിൽ ആരംഭിക്കാനുദ്ദേശിക്കുന്ന പന്ത്രണ്ട് പ്രധാന പദ്ധതികൾ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായിവിജയൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ ഉൾപ്പെടയുള്ളവർ മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തന അവലോകനയോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നിലവിലുള്ള പ്രധാന പദ്ധതികളെകുറിച്ചും ചീഫ്സെക്രട്ടറി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. വിഴിഞ്ഞം അടിസ്ഥാന സൗകര്യവികസനം, ലൈറ്റ്മോട്കോ, കൊച്ചി കൊയമ്പത്തൂർ വ്യവസായ ഇടനാഴി, റബർ അടിസ്ഥാനമാക്കിയ മൂല്യവർധിത ഉത്പന്നങ്ങൾ, വൈദ്യുതി ട്രാൻസ് ഗ്രിഡ് ഉൾപ്പെടെ നിലവിലുള്ള പ്രധാന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പരിശോധിച്ചു. മന്ത്രിമാരുടെ പ്രവർത്തനത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടുന്നതോടൊപ്പം മെച്ചമാക്കാനുള്ള നിർദ്ദേശങ്ങൾ മുഖ്യമന്ത്രി നൽകും.