സർക്കാർ ഒാഫീസുകളിലെ ഫയൽനീക്കം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഒാഫീസ് സമയത്ത് ജീവനക്കാർ സീറ്റിലുണ്ടാകണം. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം വിലയിരുത്താനായി വിളിച്ചുചേർത്ത യോഗത്തിലാണ് പിണറായി വിജയൻ ഈ നിർദ്ദേശം നൽകിയത്. ഇന്നത്തെ യോഗത്തിൽ അഞ്ച് മന്ത്രിമാരും ചീഫ് സെക്രട്ടറിയും പ്രധാന ഉദ്യോഗസ്ഥരുംപങ്കെടുത്തു
മുഖ്യമന്ത്രിയുടെതുൾപ്പെടെ ആറ് മന്ത്രിമാരുടെ കീഴിലുള്ള വകുപ്പുകളുടെ അവലോകനമാണ് പൂർത്തിയായത്. ഫയലുകളുടെ നീക്കം അതത് വകുപ്പുകളുടെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രിപറഞ്ഞു. ഫയലുകൾ കെട്ടിക്കിടക്കാതെ , വേഗത്തിൽ നീക്കണം. ഒാഫീസ് സമയത്ത് സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ ഒാഫീസുകളിലും ജീവനക്കാർസീറ്റിലുണ്ടാകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
57 ജയിലുകളിലും 139 കോടതികളിലും വീഡിയോ കോൺഫറൻസിങ് സംവിധാനം കൊണ്ടുവരാനും യോഗം തീരുമാനിച്ചു. സർക്കാരിന്റെ രണ്ടാം വർഷത്തിൽ ആരംഭിക്കാനുദ്ദേശിക്കുന്ന പന്ത്രണ്ട് പ്രധാന പദ്ധതികൾ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം വിശദീകരിച്ചു. നിലവിലുള്ള പ്രധാന പദ്ധതികളെകുറിച്ചും ചീഫ്സെക്രട്ടറി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. വിഴിഞ്ഞം അടിസ്ഥാന സൗകര്യവികസനം, ലൈറ്റ്മോട്രോ, കൊച്ചി കൊയമ്പത്തൂർ വ്യവസായ ഇടനാഴി, റബർ അടിസ്ഥാനമാക്കിയ മൂല്യവർധിത ഉത്പന്നങ്ങൾ, വൈദ്യുതി ട്രാൻസ് ഗ്രിഡ് ഉൾപ്പെടെ നിലവിലുള്ള പ്രധാന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പരിശോധിച്ചു
മന്ത്രിമാരായ മാത്യു ടി.തോമസ്, എ.കെ.ബാലന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.രവീന്ദ്രനാഥ്, തോമസ് ചാണ്ടി എന്നിവ്ർ അവരുടെ വകുപ്പുകളിലെ പ്രധാന മൂന്ന് പദ്ധതികളും നിലലുള്ള പ്രശ്നങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ വകുപ്പ് സെക്രട്ടറിമാർ എന്നിവർ അവലോകനയോഗത്തിൽ പങ്കെടുത്തു.