സംസ്ഥാനത്ത് നടൻ ദിലീപിനെതിരായ വികാരം സൃഷ്ടിക്കാന്‍ സംഘടിത ലോബിയിങ് നടന്നുവെന്ന് മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍. ഇതില്‍ താന്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സഥാപനത്തില്‍ ഉണ്ടായിരുന്നവരും ഇതര മാധ്യമസ്ഥാപനങ്ങളിലുള്ളവരും പങ്കുചേര്‍ന്നതായി സംശയിക്കുന്നതായും സെബാസ്റ്റ്യന്‍ പോള്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.
എന്റെ സ്ഥാപനത്തില്‍ ദിലീപിനെ നിശിതമായി വിമര്‍ശിച്ച് 65 ലേഖനങ്ങള്‍ വന്നു. ദിലീപിനായി ചോദ്യങ്ങളുയര്‍ത്തി പേരുവെച്ച് മുഖ്യപത്രാധിപരായ ലേഖനമെഴുതാന്‍ എനിക്ക് പത്രാധിപസമിതിയുടെ അനുമതി വേണമെന്ന് കരുതുന്നില്ല. പത്രാധിപസമിതിയിലെ ആരും നേരിട്ടോ അല്ലാതെയോ തന്നെ വിയോജനം അറിയിച്ചിരുന്നില്ല.
വിയോജിച്ച് ലേഖനമെഴുതിയാല്‍ അതും പ്രസിദ്ധീകരിക്കാമായിരുന്നു. ഫെയ്സ്ബുക്കിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും പോയി എന്നില്‍ അവിശ്വാസം രേഖപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. സ്ഥാപനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കിയിരുന്നു. എന്തുകൊണ്ട് അവര്‍ സ്ഥാപനം ഉപേക്ഷിച്ചുപോയി എന്നറിയില്ല- അദ്ദേഹം പറഞ്ഞു.