കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റിലേക്ക് ബി.ജെ.പി അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ സി.പി.എം ശ്രമമെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്ത്. നിയമവിരുദ്ധമായി സിൻഡിക്കറ്റിനെ നോമിനേറ്റ് ചെയ്യാൻ സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ച് നിലവിലെ സിൻഡിക്കേറ്റിലെ യു.ഡി.എഫ് അംഗങ്ങൾ ചാൻസിലർ കൂടിയായ ഗവർണർക്ക് പരാതി നൽകി.
കാലിക്കറ്റ് സർവകലാശയിലെ നിലവിലെ സിൻഡിക്കേറ്റിന്റെ കാലാവധി സെപ്റ്റംബറോടെ പൂർത്തിയായിരുന്നു. തിരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം നോമിനേഷനിലൂടെ പുതിയ സിൻഡിക്കേറ്റ് രൂപീകരിക്കാനാണ് സർക്കാർ നീക്കം. സർക്കാർ നൽകുന്ന പട്ടികയിൽ തീരുമാനം എടുക്കേണ്ടത് ചാൻസിലർ കൂടിയായ ഗവർണറാണ്.
പട്ടിക തിരിച്ചയക്കുകയോ ,അംഗീകാരം നൽകുന്നത് നീട്ടിവെയ്ക്കുകയോ ചെയ്താൽ നിയമപ്രശ്നങ്ങളുണ്ടാകും. ഇതിനെ മറിക്കടക്കാൻ ബി.ജെ.പിക്ക് കൂടി സമ്മതരായവരെ പട്ടികയിൽ ഉൾപ്പെടുത്താനുളള നീക്കമുണ്ടെന്നാണ് ആരോപണം സർക്കാർ നീക്കത്തിനെതിരെ കോടതിയിൽ പോകാനും നിലവിലെ സിൻഡിക്കേറ്റിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട് .