അതീവപ്രാധാന്യമുള്ള മൃഗങ്ങളുടെയും ജൈവസമ്പത്തിന്റയും ഭൂമിയായ മുത്തങ്ങ വന്യജീവി സങ്കേതത്തിലും മഞ്ഞക്കൊന്ന പടർന്ന് പിടിക്കുന്നുണ്ട്. ഉൾക്കാട്ടിലേക്ക് കൂടുതൽ വ്യാപിച്ചാൽ വനത്തിലെ ജീവിവർഗത്തിന്റെ ആഹാരശൃംഖല തകരുമെന്ന് പരിസ്ഥിതി പ്രവർത്തകർ. വന്യമൃഗങ്ങൾ പുറത്തിറങ്ങുന്നതിന്റെ കാരണങ്ങളിൽ ഒന്ന് ഇതാണെന്നും ചൂണ്ടിക്കാട്ടുന്നു.
പക്ഷെ ഞങ്ങൾ പോയ ഇടത്തെ ആനത്തരകളിലൊന്നും മറ്റ് പുല്ലുകളില്ല. മഞ്ഞക്കൊന്നയുടെ ഇലകളും വിത്തുകളും മാത്രം വീണുകിടക്കുന്നു. സാധാരണകാണുന്ന ഇവിടെ ചെടികളും അപ്രത്യക്ഷമായിരിക്കുന്നു. മണ്ണിലെ ഈർപ്പം വേരുകൾ വലിച്ചുകുടിക്കുകയാണ്.
ചുറ്റും ഇടതൂർന്ന മഞ്ഞക്കൊന്ന മാത്രം. മുകളിൽ ഇലകൾ പന്തൽപോലെ കിടക്കുന്നതിനാൽ സൂര്യപ്രകാശം മണ്ണിലെത്തുന്നില്ല. ആഹാര ശൃംഗലയിലെ താഴേത്തട്ടിലുള്ള സസ്യഭോജികൾക്ക് ഭക്ഷണമില്ലാത്തത് മറ്റ് ജീവവർഗങ്ങവുടെ നിലനിൽപ്പും അപകടത്തിലാക്കും. അധിനിവേശ മരങ്ങളെ നീക്കം ചെയ്യുന്നതിന് വനം വകുപ്പ് നടപടികളെടുക്കുന്നുണ്ട്. എന്നാൽ പ്രയോഗികതടസങ്ങളുണ്ട്. രാസവസ്തുക്കൾ ഉപയോഗിക്കുന്നത് മറ്റ് പ്രത്യാഘാതങ്ങളുണ്ടാക്കും. വേരുമുതൽ ഒരു മീറ്ററോളം തൊലി വെട്ടിക്കളഞ്ഞ് പതുക്കെ ഉൽപാദനശേഷി കുറയ്ക്കുന്നതാണ് ഇപ്പോൾ പരീക്ഷിക്കുന്ന രീതി. തൊലി വെട്ടിക്കളഞ്ഞ കൂറ്റൻമരങ്ങളിൽ ചിലത് അതിജീവിച്ചിട്ടുണ്ട്.