ആര്‍.എസ്.എസിന്‍റേത് അക്രമ രാഷ്ട്രീയമെന്നാരോപിച്ച് ഈ മാസം ഒന്‍പതിന് രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഎം തീരുമാനം. ഹിന്ദു ധ്രുവീകരണത്തിനാണ് ബി.ജെ.പി ശ്രമമെന്ന് സീതാറാം യച്ചൂരി പറഞ്ഞു. അക്രമം അഴിച്ചുവിടാന്‍ ക്രിമിനല്‍ പശ്ചാത്തലമുളള സംഘം സംസ്ഥാനത്ത് എത്തിയെന്ന് കോടിയേരി ബാലകൃഷ്ണനും മുന്നറിയിപ്പ് നല്‍കി. കേരളത്തെ അപമാനിക്കാന്‍ അമിത് ഷാ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടുമെന്നറിയിച്ച് ഉമ്മന്‍ ചാണ്ടിയും സിപിഎമ്മിനെ പിന്തുണച്ചെത്തി.
കേരളത്തെക്കുറിച്ചുളള ബി.ജെ.പിയുടെ അസത്യപ്രചാരണം മോദിയുടെ ഭരണ പരാജയം മറയ്ക്കാനാണെന്ന് സീതാറാം യച്ചൂരി ആരോപിച്ചു. കേരളത്തില്‍ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് ആര്‍.എസ്.എസാണ്.
അറുന്നൂറിലധികം കലാപങ്ങൾ നടത്തിയ അമിത് ഷാ ഇപ്പോൾ കേരളത്തിലും കലാപം നടത്താൻ ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണ് അമി·ത്ഷാ.
കേരളത്തിലെത്തിയ യോഗി ആദിത്യനാഥ് ഇവിടുത്തെ ആശുപത്രികളുടെ മികവ് കണ്ട് മനസിലാക്കണമെന്ന് വൃന്ദ കാരാട്ടും പറഞ്ഞു. വസ്തുതകള്‍ മനസിലാക്കാതെയാണ് ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ തുടര്‍ച്ചയായി അമിത്ഷാ കേരളത്തെ അപമാനിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടിയും കുറ്റപ്പെടുത്തി