സിപിഎമ്മിനെയും, മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കണ്ണൂർ ജില്ലയിലെ ബിജെപി-അർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിന് മുഖ്യമന്ത്രി മാത്രമാണ് ഉത്തരവാദി. പയ്യന്നൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നയിക്കുന്ന ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിലാത്തറവരെയുള്ള പദയാത്രയിലും അമിത് ഷാ പങ്കെടുത്തു.
രാവിലെ തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്തിൽ ദർശനം നടത്തിയ ശേഷമാണ് അമിത് ഷാ പയ്യന്നൂരിൽ എത്തിയത്. സമ്മേളന നഗരിയിലെത്തിയ അദ്ദേഹം സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം എന്ന പേരിലുള്ള ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. തുടർന്ന് വേദിക്ക് മുന്നിലെ രക്തസാക്ഷികളുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ജനരരക്ഷാത്ര ഉദ്ഘാടനം ചെയ്തത്. മനുഷ്യവകാശത്തിന്റെ വക്താക്കൾ കേരളത്തിലെ അക്രമങ്ങൾ കാണുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വരുംദിവസങ്ങളിൽ ഡൽഹിയിൽ എകെജി ഭവനിലേക്ക് മർച്ചും സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിൽ പദയാത്രകളും ബിജെപി സംഘടിപ്പിക്കും.
അമിത് ഷാ ഉൾപ്പടെയുള്ള നേതാക്കൾ പയ്യന്നൂർമുതൽ പിലാത്തവരെയുള്ള എട്ട് കിലോമീറ്റർ ദൂരം പദയാത്രയും നടത്തി. നാളെ കീച്ചേരി മുതൽ കണ്ണൂർവരെ നടക്കുന്ന പദയാത്രയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗ്യ ആദ്യത്യനാഥ് പങ്കെടുക്കും. മറ്റന്നൾ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നടക്കുന്ന പദയാത്രയിലും അമിത് ഷാ അണിചേരും. പതിനേഴാം തീയതി തിരുവനന്തപുരത്താണ് ജനരക്ഷായാത്ര