ഫാദർ ടോം ഉഴുന്നാലിനെ സ്വീകരിക്കാൻ സംസ്ഥാന സര്‍ക്കാര്‍പ്രതിനിധികളാരും എത്താത്തതിനെ ചൊല്ലി വിവാദം. ഫാദര്‍ടോമിനെ സ്വീകരിക്കാന്‍. മന്ത്രിമാരാരും എത്താതിരുന്നത് അനൗചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷ വിമര്‍ശനത്തിനു പിന്നാലെ സിപിഎം നേതാക്കൾ ഫാദര്‍ടോമിനെ കാണാനെത്തി.
ഫാദര്‍ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി നടത്തിയ ഇടപെടലുകളെ പറ്റി സംസ്ഥാന സര്‍ക്കാരും ഭരണമുന്നണിയും അവകാശവാദങ്ങള്‍ പലതുന്നയിച്ചെങ്കിലും അദ്ദേഹം തിരികെ നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍പ്രതിനിധികളാരും എത്തിയില്ല. എത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുളള യുഡിഎഫ് ജനപ്രതിനിധി സംഘവും എന്‍ഡിഎ നേതാവ് പി.സി.തോമസും മാത്രം. മന്ത്രിമാര്‍സ്വീകരണത്തിനെത്താതിരുന്ന നടപടിയെ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്കു പിന്നാലെ സിപിഎം നേതാക്കളായ പി.രാജീവും,സി.എന്‍.മോഹനനും എറണാകുളത്തെത്തി ഫാദര്‍ടോമിനെ സന്ദര്‍ശിച്ചു. സ്വീകരണത്തിന് ഭരണമുന്നണിനേതാക്കളെത്താതിരുന്നതില്‍അസ്വാഭാവികതയില്ലെന്നും ആര്‍ച്ച് ബിഷപ് ഹൗസിലെത്തി ഫാദര്‍ടോമിനെ കാണാനാണ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതെന്നുമാണ് പ്രതിപക്ഷ വിമര്‍ശനത്തോട് ഭരണമുന്നണി നേതാക്കള്‍പ്രതികരിച്ചത്.