കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ 2016-2017ലെ പ്രവേശനം ക്രമപ്പെടുത്തുന്നതിനുളള ഒാര്‍ഡിന്‍സിനെ സിപിഐ മന്ത്രിമാര്‍ എതിര്‍ത്തു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാറുമാണ് മന്ത്രിസഭായോഗത്തില്‍ അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞത്. ഒാര്‍ഡിനന്‍സിന് അനുമതി നല്‍കുന്നത് നീട്ടിവയ്ക്കണമെന്ന ഇവരുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചില്ല
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ 150 കുട്ടികളുടെ പ്രവേശനം ജയിംസ് കമ്മിറ്റിയും സുപ്രീംകോടതിയും തള്ളിക്കളഞ്ഞിരുന്നു. പ്രവേശനം ക്രമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. അതേസമയം ഈ കോളജില്‍ പ്രവേശനം നേടിയതില്‍ ഒരുവിഭാഗം കുട്ടികള്‍ തുടര്‍വിദ്യാഭ്യാസത്തിന് അര്‍ഹതയുള്ളവരാണ്. ഇവര്‍ സര്‍ക്കാരിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ഒാര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.
ഇതോടെ എല്ലാ പ്രവേശനവും ക്രമപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ മേല്‍നോട്ടസമിതിയും കോടതിയും തള്ളിക്കളിഞ്ഞ കാര്യത്തില്‍ ഒാര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനോട് സിപിഐയ്ക്ക് യോജിപ്പില്ല. ഇത് കോടതിക്ക് മുന്നില്‍ നിലില്‍ക്കില്ല എന്ന അഭിപ്രായവും ശക്തമാണ്. കൂടാതെ ഗവര്‍ണര്‍ ഒാര്‍ഡിനന്‍സിന് അംഗീകാരം നല്‍കുമോയെന്ന സംശയവുമുണ്ട്. മന്ത്രിമാരുടെ എതിര്‍പ്പ് അവഗണിച്ച് ഒാര്‍ഡിനന്‍സുമായി മുന്നോട്ടുപോകാനുള്ള തീരുമാനം മുഖ്യമന്ത്രിയാണ് കൈക്കൊണ്ടത്. അധ്യയനവർഷം പ്രവേശനം നേടിയവിദ്യാർഥികളുടെ പഠനം തുടരാൻ സർക്കാർ ഒാര്‍ഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചു. മന്ത്രിസഭായോഗം ഇതിന് അനുമതി നൽകി.