ആലപ്പുഴയിലെ റിസോര്‍ട്ടിനുസമീപം മണ്ണിട്ടുനികത്തിയത് കരഭൂമിയാണെന്ന് മന്ത്രി തോമസ് ചാണ്ടി. റിസോര്‍ട്ടിലേക്കുള്ള വഴിക്കുവേണ്ടി സര്‍ക്കാര്‍ ഭൂമി നികത്തിയെന്നും തോമസ് ചാണ്ടി സമ്മതിച്ചു. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും രാജിയില്ലെന്നും കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ വീടിനുമുന്നിൽ യൂത്ത് കോൺഗ്രസ് കെഎസ് യു പ്രവർത്തകർ കരിങ്കൊടിപ്രകടനം നടത്തി.
റിസോർട്ട് നിർമാണത്തിൽ കായൽ കൈയ്യേറ്റവും ചട്ടലംഘനവും നടന്നുവെന്ന് ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് മന്ത്രി തോമസ് ചാണ്ടി മാധ്യമങ്ങളെ കണ്ടത്. പാടശേഖരകമ്മിറ്റിയിൽ നിന്ന് തീറാധാരം ചെയ്ത് കരഭൂമിയായി വാങ്ങിയ സ്ഥലമാണ് മണ്ണിട്ട് നികത്തിയെന്ന് മന്ത്രി പറഞ്ഞു. റിസോര്‍ട്ടിലേക്കുള്ള വഴിക്കുവേണ്ടി സര്‍ക്കാര്‍ ഭൂമി നികത്തി. വഴി തോടാകാതിരിക്കാന്‍ വേണ്ടിയാണ് ഇത് മണ്ണിട്ടുയര്‍ത്തിയത്.
ആരോപണങ്ങളുടെ പേരില്‍ രാജിയില്ല. കെട്ടിച്ചമച്ചതാണെന്ന് അതറിയാവുന്നതുകൊണ്ടാണ് മുഖ്യമന്ത്രി ചോദിക്കാത്തത്. കലക്ടറുടെ റിപ്പോർട്ട് പ്രാഥമികമാണ്. തൻറെ ഭാഗം കേട്ടില്ല. ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ ഫൽ സൂക്ഷിക്കേണ്ടത് തന്റെ ചുമതലയല്ല. മാത്തൂർ ദേവസ്വത്തിൻറേത് ക്ഷേത്രഭൂമിയാണെങ്കിൽ തനിക്ക് അത് വിറ്റവരാണ് ഉത്തരവാദികൾ.
വാർത്താസമ്മേളനത്തിന് ശേഷം പൊതുപരിപാടിക്ക് പോകാനിറങ്ങിയ തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് കെഎസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിപ്രകടനം നടത്തി. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.