സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവും വേങ്ങര ഉപതിരഞ്ഞെടുപ്പ് എന്ന് പറയാൻ ഇടതു നേതാക്കൾക്ക് ധൈര്യമില്ലത്തത് പരാജയ ഭീതികൊണ്ടാണന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുളള വിലയിരുത്തലാവും തിരഞ്ഞെടുപ്പ് ഫലമെന്നും എം.എം. ഹസൻ മനോരമ ന്യൂസിനോട് പറഞ്ഞു.
അപമാനകരമായ പരാജയത്തിൽ നിന്ന് രക്ഷപ്പെടാനുളള സമാശ്വാസ വഴികൾ മാത്രമാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം തേടുന്നത്. വേങ്ങരയിൽ ഒരു പ്രതീക്ഷയും ഇല്ലാത്തതുകൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവും തിരഞ്ഞെടുപ്പു ഫലമെന്ന് പറയാൻ സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർ തയാറാവാത്തത്.
വേങ്ങരയിൽ കൂടുതൽ തിളക്കമുളള വിജയത്തിന് വേണ്ടിയുളള പോരാട്ടത്തിലാണ് യു.ഡി.എഫ്. മുസ്്ലിംലീഗിനും കോൺഗ്രസിനും മണ്ഡലത്തിലുളള സ്വാധീനം മുന്നേറ്റത്തിന് സഹായിക്കും.
പല സ്ഥലങ്ങളിലുമുളള പ്രാദേശിക കോൺഗ്രസ്, ലീഗ് ഭിന്നതകൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും എം.എം. ഹസൻ പറഞ്ഞു.