ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം ഏറ്റെടുക്കാൻ എത്തിയ മലബാർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ ഭക്തർ തടഞ്ഞു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ക്ഷേത്രം ഏറ്റെടുക്കുന്നത്. പാർഥസാരഥി ക്ഷേത്രം ഏറ്റെടുക്കാൻ എത്തിയ മലബാർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് ക്ഷേത്രത്തിനകത്ത് കടക്കാനായില്ല. ക്ഷേത്ര വാതിൽ ഭക്തർ അകത്തു നിന്ന് പൂട്ടി.
പൊലീസ് ബലം പ്രയോഗിക്കാതെ സംയമനം പാലിച്ചു. നാട്ടുകാരുടെേ ഭരണ സമിതിയാണ് സ്വകാര്യ ക്ഷേത്രം ഭരിച്ചിരുന്നത്. ക്ഷേത്രത്തിലെ ചില ജീവനക്കാർ തൊഴിലാളി യൂണിയൻ രൂപികരിച്ചു. ഇതിനു ശേഷം ജീവനക്കാരുടെ സംഘടനയും ഭരണ സമിതിയും തമ്മിൽ തെറ്റി. ഭരണ സമിതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ഇതിനിടെ നിലവിലെ ഭരണ സമിതിയെ പിരിച്ചുവിട്ട് മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ക്ഷേത്രം പിടിച്ചെടുക്കാനുള്ള സിപിഎം അജണ്ടയാണ് ഇതിന് പിന്നില്ലെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ഹൈക്കോടതി നിർദ്ദേശ പ്രകാരം ക്ഷേത്രം ഏറ്റെടുക്കാൻ സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.