കൊച്ചി മെട്രോ ട്രെയിൻ അടുത്തമാസം മൂന്നുമുതൽ നഗരഹൃദയത്തിലേക്ക് ഓടിത്തുടങ്ങുന്നു. മെട്രോയുടെ മഹാരാജാസ് സ്റ്റേഷൻ വരെയുള്ള സർവീസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും േകന്ദ്രനഗരവികസനമന്ത്രി ഹർദീപ് പുരി എന്നിവർ ചേർന്ന് നിർവഹിക്കും. സ്ഥിരം യാത്രക്കാർക്ക് നിരക്കുകളിൽ ഇളവ് നൽകുന്നതടക്കമുള്ള പരിഷ്കാരങ്ങൾ പുതിയ സർവീസ് തുടങ്ങുന്നതോടെ ഉണ്ടാകും.
കലൂർ ജവഹർ ലാൽനെഹ്റു സ്റ്റേഡിയം മുതൽ മഹാരാജാസ് കോളജ് വരെയുള്ള ദൂരം കൂടി കൊച്ചി െമട്രോ റെയിലിനോട് കൂട്ടിച്ചേർക്കപ്പെടുകയാണ്. നിർമാണം പൂർത്തിയായ ഈ പാതകളിലൂടെ അടുത്തമാസം 3 മുതൽ സർവീസ് തുടങ്ങും. കലൂർ സ്റ്റേഡിയം സ്റ്റേഷനിൽ മുഖ്യമന്ത്രിയും കേന്ദ്രനഗരവികസനമന്ത്രിയും ചേർന്ന് പുതിയ സർവീസ് ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് പുതിയ പാതയിലൂടെ യാത്ര ചെയ്ത ശേഷം ടൗൺ ഹാളിൽ ഉദ്ഘാടനച്ചടങ്ങ് നടക്കും. പുതിയ സർവീസ് തുടങ്ങുന്നതോടെ സ്ഥിരം യാത്രക്കാർക്ക് നിരക്കുകളിൽ ഇളവുണ്ടാകും.
മെട്രോയിലെ സ്ഥിരം യാത്രക്കാരുടെയും വിനോദസഞ്ചാരികളുടെയും എണ്ണം പുതിയ സർവീസ് തുടങ്ങുന്നതോടെ തിട്ടപ്പെടുത്താനാകും. പുതിയ സ്റ്റേഷനുകളിൽ കേരളത്തനിമയും മലയാള സാഹിത്യവും നിറഞ്ഞുനിൽക്കുന്ന തീമുകളാകും ഉണ്ടാകുക. അതേസമയം മെട്രോയുടെ രണ്ടാംഘട്ടം കാക്കനാട്ടേക്ക് നീട്ടുന്ന പദ്ധതി കേന്ദ്രം തള്ളിയത് താൽക്കാലിക തടസം മാത്രമാണെന്ന് കെഎംആർഎൽ എംഡി അറിയിച്ചു.