വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിൽ കടുത്ത സംഘടനാ പ്രതിസന്ധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥാനാർഥി നിർണയത്തിലുണ്ടായ ആശയക്കുഴപ്പം സംഘടനാ പ്രതിസന്ധിക്ക് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ പ്രതിസന്ധി ഉണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദറിന്റെ പ്രതികരണം
വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു പക്ഷത്തിന് കിട്ടിയ ആയുധമാണ് മുസ്ലീം ലീഗിലെ സ്ഥാനാർഥി നിർണയം.ഇത് പ്രചാരണത്തിൽ പരമാവധി ഉപയോഗിക്കാനാണ് ഇടത് നീക്കം.ഇതിന്റെ ഭാഗമായാണ് ലീഗ് സംഘടനാ പ്രതിസന്ധിയിലെന്ന സി.പി.എം കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ലീഗിൽ ആശയക്കുഴപ്പമില്ലെന്നും തിരഞ്ഞെടുപ്പിൽ ചർച്ചകൾ സാധാരണമാണെന്നും യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ പറഞ്ഞു.പ്രതിസന്ധിയുണ്ടെന്ന് വരുത്തി തീർക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കം. ലീഗിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരും ദിവസങ്ങളിൽ പ്രചാരണ രംഗം സജീവമാക്കും