വേങ്ങരയിലെ ഇടതുസ്ഥാനാർഥി പി.പി. ബഷീർ വീടുകൾ കയറിയിറങ്ങിയുളള പ്രചാരണമാരംഭിച്ചു. കഴിയുന്നത്ര സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ നേരിട്ടെത്തി വോട്ട് അഭ്യർഥിക്കാനുളള ഒാട്ടത്തിലാണ് സ്ഥാനാർഥി.
വ്യക്തികളെ കണ്ടും പരിചയമുളള വീടികളിൽ നേരിട്ടെത്തിയുമാണ് ബഷീർ വോട്ട് ചോദിക്കുന്നത്. നേതാക്കളെത്തി പ്രചാരണം ഒാളത്തിലേക്ക് കടക്കും മുൻപെ കഴിയുന്ന സ്വന്തം നിലക്കുളള വോട്ടുപിടുത്തം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
വേങ്ങരയിൽ അനാവശ്യമായി ഉപതിരഞ്ഞെടുപ്പ് മുസ്ലീലീഗ് അടുച്ചേൽപ്പിച്ചതാണന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തിക്കൊണ്ടാകും പ്രചാരണം. സി.പി.എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങളിലെല്ലാം സ്ഥാനാർഥി എത്തുന്നുണ്ട്. പ്രചാരണം സജീവമാക്കാനുളള പാർട്ടിതല യോഗങ്ങളും ചർച്ചകളും പുരോഗമിക്കുകയാണ്.