വേങ്ങര ഉപതിരഞ്ഞെടുപ്പിൽ കെ.എൻ.എ ഖാദർ മുസ്‍ലിംലീഗ് സ്ഥാനാർഥി. പാണക്കാട് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് തീരുമാനം പ്രഖ്യാപിച്ചത്. അവസാനം വരെ യു.എ.ലത്തീഫിന്റെ പേരുകൂടി പരിഗണനയില്‍ വന്നത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിരിമുറുക്കം നല്‍കി. ഒന്നര മണിക്കൂറിലേറെ നീണ്ട ചർച്ചകൾകൾക്കൊടുവിലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
മുൻപ് രണ്ടു വട്ടം നിയമസഭാംഗമായി പരിചയസമ്പത്തുളള ജില്ല സെക്രട്ടറി കെ.എൻ.എ ഖാദറിന് വേങ്ങരയിൽ അവസരം നൽകാൻ തീരുമാനിക്കുകയായിരുന്നു. അവസാന നിമിഷം വരേയും സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫിന്റെ പേരും പരിഗണിച്ചിരുന്നു. സ്ഥാനാർഥി നിർണയത്തിൽ ആശക്കുഴപ്പമുണ്ടായിരുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് സ്ഥാനാർഥിയുടെ സാന്നിധ്യത്തിൽ പാണക്കാട് ചേർന്ന നേതൃയോഗത്തിന് ശേഷം കെ.എൻ.എ ഖാദർ പ്രചാരണമാരംഭിക്കുകയാണ്.