സംസ്ഥാനത്തെ ഉൾനാടൻ ജലപാത വികസനം സിയാലിന്റെ സഹകരണത്തോടെ സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിയാല്‍ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിയാല്‍ ഓഹരിയുടമകൾക്ക് 25 % ലാഭവിഹിതം നൽകാനും തീരുമാനമായി.
കോവളം മുതൽ കാസർകോഡ് വരെ ഉൾനാടൻ ജലപാതയിലൂടെ യാത്രക്കാരുടേയും വലിയ തോതിലുള്ള ചരക്കുകളുടേയും ഗതാഗതം സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാരും സിയാലും ചേര്‍ന്ന് കമ്പനി രൂപവല്‍ക്കരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രധാന ടൂറിസം, വാണിജ്യ കേന്ദ്രങ്ങളിൽ ബോട്ട് ജെട്ടികൾ, ഹോട്ടലുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ തുടങ്ങിയവ നിർമിക്കും. 2020-ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി കഴിഞ്ഞവര്‍ഷം കൊച്ചി വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം 15.06 ശതമാനം വര്‍ധിച്ചു. 179.45 കോടി രൂപയാണ് സിയാലിന്റെ ലാഭം. 89.4 ലക്ഷം പേരാണ് കഴിഞ്ഞവര്‍ഷം കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തത്. വിമാനത്താവളത്തിലെ സൗരോർജ പ്ലാന്റിന്റെ ശേഷി 40 മെഗാവാട്ടായി ഉയർത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.