മുന്നണി പ്രവേശനം സംബന്ധിച്ച കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനം ഡിസംബറിൽ കോട്ടയത്തു ചേരുന്ന സംസ്ഥാന സമ്മേളനത്തിൽ ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തീരുമാനം.അതേസമയം, കോൺഗ്രസ് നേതാക്കളുമായി വേദി പങ്കിട്ടപ്പോൾ നടത്തിയ സൗഹൃദ സംഭാഷണത്തെ ഗൗരവമായി കാണേണ്ടതില്ലെന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനെത്തിയ കെ.എം.മാണി പ്രതികരിച്ചു.
കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഡിസംബർ 11 ന് തിരുനക്കരയിൽ ചേരുന്ന സംസ്ഥാന സമ്മേളനത്തിൽ ഉണ്ടാകും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആവശ്യമായ ഒരുക്കങ്ങൾ വേഗം നടത്തണമെന്നും സ്വതന്ത്രമായ നിലപാട് ഇനിയും തുടരുന്നത് പാർട്ടിയ്ക്ക് ഗുണകരമാവില്ലന്നും പാർട്ടിയ്ക്കുള്ളിൽ അഭിപ്രായം ഉയർന്ന സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ തീരുമാനം. ഇന്നലെ ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയും ഇക്കാര്യം ചർച്ച ചെയ്തു. ചരൽക്കുന്ന് തിരുമാനത്തിനു ശേഷം ഒരു വർഷക്കാലം നീണ്ട പ്രവർത്തനങ്ങൾ പാർട്ടിയെ ശക്തിപ്പെടുത്തിയതായും സ്വതന്ത്ര നിലപാടുകൾ ഗുണം ചെയ്തെന്നമാണ് വിലയിരുത്തൽ. മാത്രമല്ല ഇക്കാര്യങ്ങളിൽ എടുത്തു ചാടിയുള്ള തീരുമാനത്തിനു പകരം ശത്രു വിനെയും മിത്രത്തെയും തിരിച്ചറിയുകയാണ് ആവശ്യമെന്ന് കെ.എം.മാണി യോഗത്തിൽ പറഞ്ഞു. അതേ സമയം
കോട്ടയത്ത് ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടതും ഒരുമിച്ചു തുഴയുമെന്ന പ്രതികരണവും ഗൗരവമായി കാണേണ്ടെന്നു കെഎം മാണി പറഞ്ഞു; വേങ്ങര തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടി എടുക്കുന്ന തീരുമാനവും വരും ദിവസങ്ങളിൽ നിർണായകമാവും