വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് ഐ.എൻ.എൽ. 2011ൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ ഐ.എൻ.എൽ സ്ഥാനാർഥിയാണ് ഇടതുപക്ഷത്തിന് വേണ്ടി മൽസരിച്ചിരുന്നത്. ഐ.എൻ.എല്ലിന് അൽപമെങ്കിലും സ്വാധീനമുളള മണ്ഡലമാണ് വേങ്ങര.അതുകൊണ്ടുതന്നെയാണ് സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ മണ്ഡലത്തിൽ കൺവൻഷൻ വിളിച്ചു ചേർത്തത്.ഇടതു സ്ഥാനാർഥിയായി ആരു മൽസരിച്ചാലും അവരെ വിജയിപ്പിക്കാൻ അശാന്ത പരിശ്രമം വേണമെന്നാണ് നിർദേശം.
2011 ൽ ലീഗിനെതിരെ ഐ.എൻ.എൽ മൽസിച്ചത് അന്നത്തെ രാഷ്ടരീയ സാഹചര്യം മൂലമാണ്.സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഐ.എൻ.എല്ലിന്റെ അഭിപ്രായം സി.പി.എം ജില്ലാ നേതൃതൃം തേടിയിരുന്നു നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതു മുന്നണിക്ക് അനകൂലമാണ്.കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ ഭൂരിപക്ഷം മറ്റൊരു സ്ഥാനാർഥിക്കും വേങ്ങരയിൽ കിട്ടില്ലെന്നും ഐ.എൻ.എൽ കണക്കുകൂട്ടുന്നു. വേണമെങ്കിൽ ഒരട്ടിമറിക്ക് പോലും സാധ്യതയുണ്ടെന്നും ഐ.എൻ.എൽ നേതൃത്വം അവകാശപ്പെടുന്നു.