വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മുസ‌്‌ലിംലീഗിൽ അനൗദ്യോഗിക സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുന്നു. സി.പി.എം സ്ഥാനാർഥിയെ രണ്ടു ദിവസത്തിനകം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മലപ്പുറത്ത് പ്രഖ്യാപിക്കും.
പരിചയ സമ്പന്നനായ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ മൽസരിപ്പിക്കണോ എന്നാണ് ലീഗിന് മുന്നിലെ ആദ്യത്തെ ചോദ്യം. മജീദ് അല്ലെങ്കിൽ പിന്നെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, മുസ‌്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫ്, ജില്ലാ സെക്രട്ടറി കെ.എൻ.എ ഖാദർ, അബ്ദുറഹിമാൻ രണ്ടത്താണി തുടങ്ങിയ പേരുകളാണ് പരിഗണനയിലുളളത്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മലപ്പുറത്ത് ജില്ല കമ്മിറ്റി യോഗം ചേരും. യോഗത്തിന് ശേഷം സി.പി.എം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ലീഗ്, സി.പി.എം സ്ഥാനാർഥികളുടെ പ്രഖ്യാപനത്തിന് പിന്നാലെ വേങ്ങരയിലെ തിരഞ്ഞെടുപ്പ് ചൂടുയരും.