ആക്രമണത്തിനിരയായ നടിയക്കെതിരെ നടത്തിയ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പി.സി.ജോർജ്. സിപിഎം നേതാവും മകനും എഡിജിപി ബി.സന്ധ്യയും ദിലീപിനെ ഉപേക്ഷിച്ച പ്രമുഖ നടിയും നടത്തിയ ഗൂഡാലോചനയാണ് ദിലീപിനെ കുടുക്കിയതെന്നും ജോർജ് ആരോപിച്ചു.
നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. അതിന്റെ ഇരയാണ് ദിലീപെന്ന് പി.സി. ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയെ പോലും ഈ സംഘം തെറ്റിദ്ധരിപ്പിച്ചു. കേസിൽ ദിലീപിനെതിരെ മൊഴി നൽകാൻ നാദിര്ഷാക് മേൽ പോലീസ് സമ്മർദം ചെലുത്തുകയാണ്. ഇക്കാര്യം നാദിർഷാ തന്നെ തന്നോടു പറഞ്ഞിട്ടുണ്ട്.
തനിക്കെതിരെ ഒരു കേസ് പോലും നിലവിലില്ലെന്നും വ്യക്തമാക്കിയ ജോർജ് വനിതാ കമ്മീഷനെയും വീണ്ടും വിമർശിച്ചു.