തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിൽസ ലഭിക്കാതെ രോഗി മരിച്ചതായി പരാതി. രാവിലെ ഒപിയിലെത്തിയ തിരുമല സ്വദേശി മധുവാണ് ഉച്ചയോടെ മരിച്ചത്. സാധ്യമായ ചികിൽസ നല്കിയിരുന്നതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. വീട്ടുകാരുടെ പരാതിയിൽ കൺടോന്റ്മെന്റ് പൊലീസ് കേസെടുത്തു.
രാവിലെ എട്ടോടെയാണ് പനിയും ശാരീരിക അസ്വസ്ഥതകളുമായി തിരുമല സ്വദേശി മധുവിനെ ബന്ധുക്കൾ ജനറൽ ആശുപത്രി ഒപിയിലെത്തിച്ചത്. ഡ്രിപ്പും മരുന്നുകളും നല്കിയ ഡോക്ടർ കൂടുതൽ പരിശോധനകൾക്കു നിർദ്ദേശിച്ചു. വിറയലടക്കം അസ്വസ്ഥതകൾ തുടർന്നതോടെ അഡ്മിറ്റു ചെയ്തു. കഴിഞ്ഞ ദിവസം വീണതായി ബന്ധുക്കൾ പറഞ്ഞതിനേത്തുടർന്ന് സ്കാനിങ്ങിനും നിർദേശിച്ചു. എന്നാൽ മരണവെപ്രാളം കാട്ടിയപ്പോഴും ഡോക്ടർമാർ ഗൗരവത്തിലെടുത്തില്ലെന്നാണ് ബന്ധുക്കളടെ പരാതി.
സാധ്യമായ ചികിൽസ നല്കിയിരുന്നതായി സൂപ്രണ്ട് പറഞ്ഞു ,ബന്ധുക്കളുടെ പരാതിയിൽ കൺടോന്റ്മെന്റ് പൊലീസ് കേസെടുത്തു.