ഉരുൾപ്പെട്ടൽ മേഖലയിൽ ക്രഷറിന് നൽകിയ അനുമതി റദ്ദാക്കാൻ കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. ഗ്രാമസഭ പ്രമേയം പാസാക്കിയതിനാൽ അനുമതി നിയമപരമായി നിലനിൽക്കില്ലെന്നാണ് പഞ്ചായത്തിന്റെ പുതിയ വാദം. ഭൂനിരപ്പിൽ നിന്നും രണ്ടായിരം അടി ഉയരത്തിൽ ക്രഷറിന് അനുമതി നൽകിയത് മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
പഞ്ചായത്തിന്റെ ഈ അനുമതിയുടെ അടിസ്ഥാനത്തിലാണ് മഞ്ഞക്കടവ് മലയിൽ നിന്നും വർഷം 49000 ടൺ കരിങ്കല്ല് ഖനനം ചെയ്യാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകിയത്. നടപടി വിവാദമായതോടെയാണ് തിരുത്തുമായി പഞ്ചായത്ത് രംഗത്ത് എത്തിയത്. അതേ സമയം അനുമതിക്കായി പഞ്ചായത്തിൽ നൽകിയ രേഖകളിലും തിരിമറി നടന്നതായും രേഖകളിൽ നിന്ന് വ്യക്തമായി