യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മദ്യത്തിനെതിരെ പോരാടിയവർ വീണ്ടും രംഗത്തുവരണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. സർക്കാരിന്റെ മദ്യനയത്തിനെതിരെ കെ.പി.സി.സി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ നടന്ന ധര്‍ണയില്‍ പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനാണ് എൽഡിഎഫിന്റെ ശ്രമം. മദ്യനയത്തിനെതിരെ രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒരുമിക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകാലത്തെ കരാറിന്റെ അടിസ്ഥാനത്തില്‍ മദ്യമുതലാളിമാർക്ക് സർക്കാർ ഇളവുകൾ വാരിക്കോരി നൽകുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസൻ കൊച്ചിയിൽ ആരോപിച്ചു.
കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘടനം ചെയ്ത വി.എം.സുധീരൻ ലക്ഷ്യമിട്ടത് ഋഷിരാജ് സിങിനെയായിരുന്നു. ടൂറിസത്തിന്റെ മറവിൽ ബാർ മുതലാളിമാരുമായി ഉണ്ടാക്കിയ ധാരണയുടെ ഭാഗമാണ് പുതിയ മദ്യനയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോട്ടയത്ത് ആരോപിച്ചു.