പള്ളിമുക്ക് ∙ ജീവിച്ചും സ്നേഹിച്ചും കൊതി തീരും മുൻപെ ഫാത്തിമയെ (20) തനിച്ചാക്കി പ്രിയതമൻ യാത്രയായി. സ്വപ്നങ്ങളും പ്രതീക്ഷകളും വിധി തട്ടിയെടുത്തപ്പോൾ നഷ്ടമായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ്. ഫാത്തിമയുടെയും സജീദ് സലിമിന്റെയും വിവാഹം ജൂലൈ 30നാണു നടന്നത്.
സജീദ് കുവൈത്തില്‍ കമ്പനിയിലെ എൻജിനീയറാണ്. മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം രണ്ടാഴ്ച മുൻപു ഫാത്തിമയുടെ പിതാവ് ഫിറോസ് വിദേശത്തേക്കു പോയി. മകളുടെ ചികിത്സയ്ക്കുശേഷം 15നു ജിദ്ദയിലേക്കു തിരിച്ചുപോകാനുള്ള തയാറെടുപ്പിലായിരുന്നു ഷജീന. ഉമ്മയെയും ഇളയ മകൾ ഖദീജയെയും വീട്ടിൽ തനിച്ചാക്കി പോകേണ്ട എന്നു കരുതിയാണ് ആറുപേരും ഒരുമിച്ചു യാത്ര തിരിച്ചത്.
എല്ലാവരും ഉണ്ടായിരുന്നതിനാൽ വീട്ടിലെ വലിയ വാഹനം തന്നെ യാത്രയ്ക്കായി തിരഞ്ഞെടുത്തു. മരിച്ച ഖദീജ (19) കൊട്ടിയം ഡോൺ ബോസ്കോ കോളജിലെ ബിബിഎ വിദ്യാർഥിനിയും പരുക്കേറ്റ സഹോദരി ഐഷ പത്തനംതിട്ട എൻജിനീയറിങ് കോളജിലെ വിദ്യാർഥിനിയുമാണ്. പഞ്ചായത്ത് അംഗമായിരുന്ന ഇബ്രാഹിംകുട്ടിയുടെ മകളും പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യയുമാണു മരിച്ച നൂർജഹാൻ (67).