E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

വീണ്ടും പിളർപ്പൊഴിവാക്കാൻ ജെഡിയു കേരളഘടകത്തിന്റെ നിർണായക നിലപാട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജെഡിയു കേരളഘടകം ശരത് യാദവിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത് കേരളത്തില്‍ വീണ്ടും പാര്‍ട്ടി പിളരാനുള്ള സാധ്യത കണക്കിലെടുത്ത്. ശരത് യാദവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതിനെച്ചൊല്ലി പ്രധാന നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത നിലനിന്നിരുന്നു. പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാതെ സംസ്ഥാന അധ്യക്ഷന്‍ നിലപാട് മാറ്റുകയായിരുന്നു.

ദേശീയ നേതൃത്വവുമായുള്ള ബന്ധം ഉപേക്ഷിച്ച് സംസ്ഥാന പാര്‍ട്ടിയായി നില്‍ക്കാനുള്ള താല്‍പര്യമാണ് എം.പി.വീരേന്ദ്രകുമാറും മകന്‍ എം.വി.ശ്രേയാംസ്കുമാറും പ്രകടിപ്പിച്ചത്. ജെഡിയു കേരളഘടകത്തിന്റെ നിലപാട് തീരുമാനിക്കാന്‍ ചേര്‍ന്ന ഉപസമിതിയില്‍ വര്‍ഗീസ് ജോര്‍ജ്, കെ.പി.മോഹനന്‍, ഷേയ്ക്.പി.ഹാരിസ് എന്നിവര്‍ ഇതിനോട് വിയോജിച്ചു. 

ദേശീയപാര്‍ട്ടിയായി  നില്‍ക്കുന്നതായിരിക്കും കൂടുതല്‍ ഗുണം ചെയ്യുകയെന്നായിരുന്നു ഇവരുടെ അഭിപ്രായം. ഇടതുമുന്നണിയിലേയ്ക്കെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയനുമായി വീരേന്ദ്രകുമാര്‍ കോഴിക്കോട് കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാക്കള്‍ ഇക്കാര്യത്തില്‍ വീരേന്ദ്രകുമാറിനെ അതൃപ്തി അറിയിച്ചു. മറ്റുവഴികള്‍ നോക്കുമെന്ന മുന്നറിയിപ്പും നല്‍കി. 

ഇടതുമുന്നണിയിലെ ഘടകക്ഷിയായ ജനതാദള്‍ എസുമായുള്ള സഹകരണത്തിനുള്ള സാധ്യതയും ചിലര്‍ പ്രകടിപ്പിച്ചു. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാര്‍ട്ടിക്ക് പിളര്‍പ്പ് താങ്ങാനാകാത്ത സാഹചര്യം. ഈ പ്രതിസന്ധി കണക്കിലെടുത്താണ് ശരത് യാദവുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടതില്ലെന്ന് വീരേന്ദ്രകുമാര്‍ തീരുമാനിച്ചത്. 

ഈമാസം 18 ന് ചേരുന്ന ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ക്ക് സംസ്ഥാന അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയതലത്തിലെ തീരുമാനം സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് അംഗീകരിക്കും. ശരത് യാദവിനൊപ്പം നിന്നാല്‍ കൂറുമാറ്റത്തിലൂടെ വീരേന്ദ്രകുമാറിന്റെ രാജ്യസഭാംഗത്വം അസാധുവാക്കുമെന്ന ഭീഷണി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉന്നയിച്ചിരുന്നു. നിലവില്‍ അത്തരമൊരു നീക്കത്തിന് നിതീഷ്കുമാറിനാകില്ലെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിനുള്ള സാധ്യതയാണുള്ളതെന്നും നേതാക്കള്‍ പറയുന്നു.