അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന കേസിൽ പി.സി.ജോര്‍ജ് എംഎല്‍എയ്ക്കെതിരെ ആക്രമിക്കപ്പെട്ട നടി പൊലീസിന് മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ തന്നെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതാണെന്നാണ് മൊഴി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്.
ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിൽ പിസി ജോർജ് നടത്തിയ ഇത്തരം പരാമർശങ്ങൾക്കെതിരെ നടി നൽകിയ പരാതിയിലാണ് നെടുമ്പാശേരി പൊലീസ് േകസെടുത്തിരിക്കുന്നത്. ജോർജിൻറെ പ്രസ്താവന തനിക്ക് അപമാനമുണ്ടാക്കിയെന്ന് കേസിൽ നൽകിയ മൊഴിയിൽ നടി വ്യക്തമാക്കി. പിസി ജോർജ് തനിക്കെതിരെ പരാമർശം നടത്തിയ ശേഷം സിനിമാരംഗത്തുനിന്നും അല്ലാതെയുമള്ള സുഹൃത്തുക്കൾ തന്നെ ഫോണിൽ വിളിച്ചെന്നും ഇത് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും മൊഴിയിൽ പറയുന്നുണ്ട്.
ജോർജിൻറെ പ്രസ്താവനയെ തുടർന്ന് പ്രതിയായ ദിലീപിന് പിന്തുണയുമായി രാഷ്ട്രീയ സമുദായ നേതാക്കൾ രംഗത്തെത്തിയെന്നും ജനപ്രതിനിധി രൂപീകരിക്കുന്ന ജനാഭിപ്രായം കേസിനെ ബാധിക്കുമെന്നും മൊഴിയിൽ പറയുന്നു. നടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി പിസി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതേ വിഷയത്തിൽ കേസെടുക്കാൻ വനിതാകമ്മീഷന് സ്പീക്കർ അനുമതി നൽകിയിരുന്നു. ജോർജിൻറെ പരാമർശങ്ങൾ നിയമസഭയുടെ എത്തിക്സ് കമ്മിറ്റി പരിശോധിക്കുന്നുമുണ്ട്.