സര്‍ക്കാര്‍ പ്രഖ്യാപനം അവഗണിച്ച് ഓണവിപണിയില്‍ സാധാരണക്കാരെ പിഴിഞ്ഞ് സപ്ലൈകോ. അവശ്യസാധനങ്ങള്‍ക്ക് കണ്‍സ്യൂമര്‍ഫെഡിലെ വിലയെക്കാള്‍ പതിനേഴ് രൂപവരെ കൂട്ടിയാണ് സപ്ലൈകോ ഫെയറിലെ വില്‍പന. പല സാധനങ്ങളുടെയും വില പൊതുവിപണിയിലേതിന് സമാനമാണ്. സബ്സിഡിയില്ലാത്ത സാധനങ്ങള്‍ക്ക് തോന്നിയമട്ടിലാണ് വില ഈടാക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശം സപ്ലൈകോ അറിഞ്ഞ മട്ടില്ല. ചെറുപരിപ്പിന് കണ്‍സ്യൂമര്‍ഫെഡിലെ വില അന്‍പത്തി അഞ്ചെങ്കില്‍ സപ്ലൈക്കോയിലെ വില എഴുപത്തി രണ്ടാണ്. പതിനേഴ് രൂപ കൂടുതല്‍. ചെറുപയറിന് 11 രൂപ അധികം ഈടാക്കുന്നു. ഉഴുന്ന് , മല്ലി, മുളക്, തുവരപ്പരിപ്പ് എന്നിവയ്ക്കും രണ്ട് മുതല്‍ 8 രൂപ വരെ വ്യത്യാസമുണ്ട്. മുന്‍കാലങ്ങളില്‍ ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ സാധനങ്ങള്‍ക്കാണ് വിലക്കൂടതലുണ്ടായിരുന്നത്. ഇത്തവണ സപ്ലൈകോയാണ് ജനങ്ങളുടെ കീശ ചോര്‍ത്തുന്നത്. പതിമൂന്ന് അവശ്യസാധനങ്ങളിൽ ആറിനങ്ങള്‍ക്ക് അമിതവില. പലരും ഈ തട്ടിപ്പ് അറിയുന്നില്ല.
കൺസ്യൂമർഫെഡിന്റെ വിലയിൽ കൃത്യമായ നിയന്ത്രണമുണ്ട്. പരിശോധനയ്ക്ക് പ്രത്യേക സംഘത്തിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വിലനിശ്ചയിച്ചിരിക്കുന്നത് പരിശോധിക്കുന്നതിനോ വില ഏകീകരണം നടപ്പാക്കുന്നതിനോ സപ്ലൈകോയില്‍ കൃത്യമായ സംവിധാനമില്ലെന്നാണ് ആക്ഷേപം.