E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഉഴവൂര്‍ ഗുരുതര രോഗബാധിതനായിരുന്നെന്ന് തോമസ് ചാണ്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉഴവൂര്‍ ഗുരുതര രോഗബാധിതനായിരുന്നെന്നും അതു മാത്രമാണ് മരണ കാരണമെന്നും മന്ത്രി തോമസ് ചാണ്ടി മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍. ഉഴവൂര്‍ വിജയന്‍ കടുത്ത ഷുഗര്‍ രോഗിയായിരുന്നു. ആശുപത്രിയില്‍ ചെന്ന് ഡോക്ടറോടു ചോദിച്ചപ്പോള്‍ പറഞ്ഞു ഒരുപാട് പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞു. ലിവറ് 98 ശതമാനം വര്‍ക്കു ചെയ്യുന്നില്ല. ലിവര്‍ സിറോസിസാണ്. ഇദ്ദേഹത്തിന് നാലഞ്ചു വര്‍ഷം മുമ്പ് അമൃത ആശുപത്രിയില്‍ ലിവര്‍ മാറ്റിവയ്ക്കണമെന്നു പറഞ്ഞതാണ്. ഡോക്ടര്‍ പറഞ്ഞതു പ്രകാരം ഹാര്‍ട്ടില്‍ ഒരു ബ്ലോക്കുണ്ട്. സ്റ്റെന്റിടാന്‍ നിവര്‍ത്തിയില്ല, രക്തത്തില്‍ പ്ലാസ്മ കുറവാണ്. അത് കയറ്റിക്കൊണ്ടിരിക്കുയാണ് എന്നെല്ലാം ഡോക്ടര്‍ തന്നോടു പറഞ്ഞു. 

ഈ ഒരു കണ്ടീഷനില്‍ കിടന്ന ഒരാള് അഞ്ചാറ് മാസം മുമ്പ് ഒരാള് ഫോണ്‍ വിളിച്ച് എന്താണ്ട് പറഞ്ഞിട്ടാണ് മരിച്ചതെന്നു പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അല്ലാതെ  ഉഴവൂരിന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ കാര്യമില്ല. അന്വേഷണം പ്രഖ്യാപിച്ചത് മാധ്യമ ബഹളം മൂലം മാത്രമാണ്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉഴവൂരിന്റെ കുടുംബത്തെ അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു

ഉഴവൂരിന്റെ കുടുംബത്തെ അപാനിക്കുന്ന സംഭാഷണത്തിന്റെ റെക്കോര്‍ഡ് ചെയ്തത് ആരുടയോ കയ്യിലുണ്ടെന്ന് പറയുന്നു. ടെക്നോളജി ഇത്രയും വളര്‍ന്നകാലമല്ലെ. അത് അദ്ദേഹത്തിന്റെ തന്നെ ശബ്ദമാണോ എന്ന് ചെക്ക് ചെയ്യാനുള്ള സംവിധാനം പൊലീസിന്റെ കയ്യിലുണ്ട്. ഉഴവൂർ വിജയന് അഞ്ചുവർഷം മുമ്പു തന്നെ ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നുവെന്നും മന്ത്രി എന്നനിലയില്‍ അന്വേഷണത്തിലിരിക്കുന്ന  കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ഇഷ്ടപ്പെടുന്നില്ല എന്നും തോമസ് ചാണ്ടി വ്യക്തമാക്കി. ഉഴവൂർ വിജയനെതിരെ എന്ത് പ്രവർത്തിക്കാനാണ്. ഞാൻ ഈ സംഭാഷണം കേട്ടിട്ടുമില്ല, കുടുംബാംഗങ്ങളെ കണ്ടിട്ടുപോലുമില്ല. ഉഴവൂരിന്റെ മരണശേഷം മാത്രമാണ് കുടുംബാംഗങ്ങളെ ഞാൻ കാണുന്നത്.

മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നത് താമസിപ്പിക്കാന്‍ ഉഴവൂർ വിജയൻ ശ്രമിച്ചിട്ടില്ല. ചാനലില്‍ ഒരു വാര്‍ത്ത വന്നതിന്റെ  അടിസ്ഥാനത്തില്‍ രണ്ടാമതൊന്ന് ചിന്തിച്ചിട്ട് പോരെ പുതിയ മാറ്റത്തിന് എന്ന് ഉഴവൂര്‍ വിജയന്‍ ചോദിച്ചത് ന്യായമായ ഒരു ചോദ്യമായിരുന്നു. പക്ഷേ എല്.ഡിഎഫിന് അത് സ്വീകാര്യമല്ലായിരുന്നു. അതുകൊണ്ടാണ്  ഉഴവൂര്‍ വിജയന്‍ ഇടപെട്ട് അത് നീട്ടിക്കൊണ്ടുപോകണ്ട നടത്തണമെന്ന് പറഞ്ഞത്. എനിക്കെതിരെ ആരോപണങ്ങൾ യാതൊന്നുമില്ല. എന്തെങ്കിലും ആരോപണം ഉണ്ടായിട്ടുണ്ടില്ല, പിന്നെ എന്തിനാണ് രാജിവയ്ക്കുന്നത് - നേരെചൊവ്വേയില്‍ മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.