അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് കോൺഗ്രസിൽ രൂക്ഷമായ അഭിപ്രായ ഭിന്നത. പദ്ധതി സമവായത്തിലൂടെ നടപ്പാക്കാവൂവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. എന്നാൽ പദ്ധതി വേണ്ടെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം. സമവായമുണ്ടാക്കി പദ്ധതി നടപ്പാക്കണമെന്ന് കോൺഗ്രസിന് അഭിപ്രായമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു.
പദ്ധതിയുടെ നിർമാണം സർക്കാർ ആരംഭിച്ചതോയാണ് കോൺഗ്രസിലും ഇതുസംബന്ധിച്ച് ഭിന്നത രൂപപ്പെട്ടത്. പദ്ധതിവേണ്ടെന്ന് കോൺ്ഗരസ് പൊതുനിലപാടെടുത്തപ്പൾ സമയത്തിലൂടെയേ പദ്ധതി നടപ്പാക്കാവൂ എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ അഭിപ്രായം എന്നാല്‍ പദ്ധതി നടപ്പാക്കാനാകില്ലെന്നും സമയമായത്തിന് പ്രസക്തിയില്ലെന്നുമാണ് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇന്നും പ്രതിപക്ഷ നേതാവ് തന്റെ അഭിപ്രായം ആവർത്തിച്ചു.
എന്നാൽ അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ യാതൊരു സമവായവും വേണ്ടെന്നും , പദ്ധതി ഉപേക്ഷിച്ചാലും സംസ്ഥാനത്തിന് ഒന്നും സംഭവിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും പറഞ്ഞു. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന പൊതുഅഭിപ്രായമാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. പ്രതിപക്ഷത്തായശേഷം രമേശ് ചെന്നിത്തല അതിരപ്പിള്ളി സന്ദര്‍ശിച്ച് യുഡിഎഫിന് മുന്നില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പദ്ധതി വേണ്ടെന്ന നിലപാടിലേക്ക് യുഡിഎഫ് എത്തിയത്.