കേരളത്തിൽ ഉണ്ടാകുന്ന ചക്ക ഉപയോഗിച്ചാൽ 1500 കോടി രൂപയുടെ വരുമാനം ഉറപ്പെന്നു കൃഷിമന്ത്രി വി.എസ്.സുനിൽ കുമാർ. കേരളത്തിൽ ഒരു വർഷം ഉണ്ടാകുന്നതു 30 കോടി ചക്ക. ഇതിന്റെ പകുതിയെങ്കിലും മൂല്യവർധിത ഉൽപന്നങ്ങൾക്കു പ്രയോജനപ്പെടുത്തിയാൽ വർഷം 1500 കോടി രൂപ ഉറപ്പ്. മന്ത്രി അവതരിപ്പിച്ചതാണ് ഈ ചക്കക്കണക്ക്. ഈ സാധ്യത പ്രയോജനപ്പെടുത്താൻ കൃഷി വകുപ്പിന്റെയും സ്വകാര്യ സംരംഭകരുടെയും ചക്കസംസ്‌കരണ ഫാക്ടറികളുടെയും ശൃംഖലയുണ്ടാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്.
∙ പദ്ധതിക്കായി ഈ വർഷം ചെലവാക്കുന്നതു 15 കോടി.
∙ മാളയിൽ കൃഷിവകുപ്പിന്റെ ചക്കസംസ്‌കരണശാല ഓണത്തിനു പ്രവർത്തനം തുടങ്ങും. ഇവിടേക്കു വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ സംഘങ്ങൾ വഴി കർഷകരിൽനിന്നു ചക്ക സംഭരിക്കും.
∙ ചക്ക സംസ്‌കരണ ശാലയിൽ ചക്കമിഠായി ഉൾപ്പെടെ ഏഴ് ചക്കയുൽപന്നങ്ങൾ വിജയകരമായി പരീക്ഷിച്ചു.
∙ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഒമ്പതു മുതൽ 14 വരെ രാജ്യാന്തര ചക്കമഹോൽസവം
∙ മേളയിൽ പങ്കെടുക്കുന്നതു 14 രാജ്യങ്ങൾ.