ബിടെക് വിദ്യാർഥികളോടുള്ള കേരളസർവകലാശാലയുടെ ക്രൂരത തുടരുന്നു. പരീക്ഷനടത്തി ഒന്നരവർഷം കഴിഞ്ഞിട്ടും ഫലപ്രഖ്യാപനമില്ല. പരീക്ഷാഫലം വൈകുന്നതിനാൽ ക്യാംപസ് സിലക്ഷനിൽപോലും പങ്കെടുക്കാനാകാതെ വലയുകയാണ് 43 കോളജുകളിലെ അവസാനവർഷ ബിടെക്ക് വിദ്യാർഥികൾ.
കേരളസർവകലാശാലക്ക് കീഴിലെ അവസാന വർഷ ബിടെക്ക് വിദ്യാർഥികളാണ് ഇവർ. കമ്പ്യൂട്ടർസയൻസ്, മെക്കാനിക്കൽ, ബയോടെക്നോളജി ഇലക്ട്രേണിക്,് ഇങ്ങനെ പലബ്രാഞ്ചുകളിലായി ഫൈനൽ പരീക്ഷക്ക് തയ്യാറെടുക്കുന്നവർ. ഇവരുടെ മുൻസെമസ്റ്ററുകളിലെ പരീക്ഷാഫലം വന്നിട്ടില്ല, സപ്്ളിമെന്ററി പരീക്ഷ നടന്നിട്ടുപോലുമില്ല.
പരീക്ഷ നടന്ന് ഒന്നര വർഷമായാലും ഫലം പ്രസിദ്ധീകരിക്കില്ല. സപ്്ളിമെന്ററി പരീക്ഷ നടത്തുന്നതാകട്ടെ രണ്ടു വർഷത്തിലൊരിക്കലും. തുടർപഠനവും മികച്ച കമ്പനികളുടെ ക്യാപസ് സിലക്ഷനും കൈവിട്ടുപോകുന്ന സ്ഥിതിയിലാണ് വിദ്യാര്‍ഥികൾ.
നാവികസേന ഉൾപ്പെടെ വിവിധ സേനാവിഭാഗങ്ങളിലെ എൻജിനീയറിങ് ജോലികൾക്ക് അപേക്ഷിക്കേണ്ട അവസാന തയതി ഈമാസം 31 ആണ്. ആ അവസരം കൂടി കുട്ടികൾക്ക് നഷ്ടപ്പെടുമ്പോഴും അനങ്ങാപ്പാറ നയത്തിലാണ് കേരള സർവകലാശാല.