മരുന്ന് വിപണിയിൽ ഇടപെടുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച ജൻ ഔഷധി സ്റ്റോറുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ. ആവശ്യത്തിന് മരുന്നുകൾ കിട്ടാത്തതിനാൽ ഫ്രാഞ്ചെസി അടിസ്ഥാനത്തിൽ സ്റ്റോറുകൾ തുടങ്ങിയവർ നിത്യചെലവിന് പോലും പുറത്ത് നിന്നും പണം കണ്ടത്തേണ്ട അവസ്ഥയാണ്.
കുറഞ്ഞ വിലയിൽ ജനറിക് മരുന്നുകൾ ജനങ്ങളിലേക്ക് എത്തിക്കുയെന്ന ലക്ഷ്യത്തിലാണ് പ്രധാനമന്ത്രി ജൻ ഔഷധി പദ്ധതി ആരംഭിച്ചത്. കൊച്ചിയിലിലെ മൊത്തവിതരണക്കാരനാണ് കേരളത്തിലെ നാനൂറിലേറെ വരുന്ന സ്റ്റോറുകൾക്ക് മരുന്നുകൾ നൽകുന്നത്. ഓഡർ നൽകി രണ്ടാഴ്ച്ച കഴിഞ്ഞാലും മരുന്നുകൾ കിട്ടുന്നില്ലെന്നാണ് പരാതി.
ആവശ്യക്കാരേറെയുള്ള ജീവിത ശൈലീരോഗൾക്കുള്ള മരുന്നുകളുടെ വിതരണവുമില്ല. ഡോക്ടർമാർ ജനറിക് മരുന്നുകൾ എഴുതി തുടങ്ങിയ സമയത്താണ് ജൻ ഔഷധിയിലെ മരുന്ന് ക്ഷാമം.