സ്കൂൾ തുറന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല. പത്തനംതിട്ട കോർപറേറ്റീവ് ബാങ്കിൽ നിന്ന് വായ്പയെടുക്കാനുള്ള ശ്രമം വിജയിക്കാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. അതേസമയം രണ്ടുദിവസത്തിനുള്ളിൽ ശമ്പളം കൊടുക്കാനാകുമെന്നാണ് മാനേജ്മെന്റിന്റ പ്രതികരണം.
നൂറ്റിയൻപത് കോടി രൂപയാണ് പത്തനംതിട്ട കോർപറേറ്റീവ് ബാങ്കിനോട് ആവശ്യപ്പെട്ടത്. എന്നാൽ അത്രയും തുക നൽകാനാകില്ലെന്നാണ് ബാങ്കിന്റ നിലപാട്. ഗതാഗതമന്ത്രി സഹകരണമന്ത്രിയുമായി ചർച്ച നടത്തിയതിന്റ അടിസ്ഥാനത്തിൽ നൂറുകോടി രൂപ നൽകാമെന്ന് ബാങ്ക് സമ്മതിച്ചിട്ടുണ്ട്. പക്ഷെ അതുകൊണ്ടുമാത്രം തികയില്ല.
ശമ്പളത്തിന് മാത്രം 80 കോടി രൂപ വേണം. മൂന്നുമാസത്തെ പെൻ·ഷൻകുടിശികയിൽ ഒരു മാസത്തെയെങ്കിലും കൊടുക്കാൻ 50 കോടി വേണം. പത്തനംതിട്ട ഡിപ്പോ പണയം വച്ചാണ് വായ്പയെടുക്കാനൊരുങ്ങുന്നത്. അതേസമയം സ്കൂൾ തുറന്ന് ഒരാഴ്ചയായിട്ടും ശമ്പളം കിട്ടാഞ്ഞതോടെ ജീവനക്കാരും ബുദ്ധിമുട്ടിലാണ്. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് െഎ.എൻ.ടി.യു.സി യൂണിയൻ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്