കയർ മേഖലയുടെ വികസനത്തിനായി ആയിരം കോടിയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ സർക്കാർ തീരുമാനം. അഞ്ചുവര്‍ഷം കൊണ്ടാകും ഇത് പൂര്‍ണ്ണമായും നടപ്പാക്കുകയെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. രാജ്യാന്തര കയര്‍മേള ഒക്ടോബര്‍ അഞ്ചുമുതല്‍ ആലപ്പുഴയില്‍ നടക്കും
കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കയർമേഖലയെ സംരക്ഷിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുകയാണ് കയർ വകുപ്പ്. ഇതിന്‍റെ ഭാഗമായി വരുന്ന അഞ്ചുവർഷം 1000 കോടി രൂപ കയര്‍ മേഖലയിൽ മുടക്കാൻ സർക്കാർ തീരുമാനിച്ചു. മാനേജീരിയൽ സബ്‌സിഡി, പ്രവർത്തന മൂലധനം എന്നീ ഇനങ്ങളിലായി കയർസംഘങ്ങൾക്ക് ഇരുപത്തിമൂന്നു കോടി രൂപ വീതം അനുവദിക്കുമെന്ന് മന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. ഓണത്തിന് കയർ ഉത്പന്ന വിപണന മേളകൾ നടത്താൻ സംസ്ഥാനത്ത് നൂറ് സ്റ്റാളുകൾ തുടങ്ങും.
അന്‍പതു ശതമാനം വരെ വിലകുറച്ചാണ് ഉത്പന്നങ്ങൾ വിൽക്കുക. ഇതിലൂടെ ഇരുപത്തിയഞ്ചു കോടി രൂപയുടെ വിൽപന ലക്ഷ്യമിടുന്നു. വീടുകളിലും ഫ്‌ളാറ്റുകളിലുമെത്തിയുള്ള കയർ ഉൽപന്നവിപണനവും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട് സോട്ട് ടി.എം തോമസ് ഐസക് ധനകാര്യ മന്ത്രി ഇത്തവണത്തെ കയർകേരള രാജ്യാന്തര പ്രദർശന വിൽപന മേള ഒക്‌ടോബർ അഞ്ചു മുതൽ ഒമ്പതു വരെ ആലപ്പുഴയില്‍ നടത്താനും തീരുമാനിച്ചു. ആഭ്യന്തര വിപണിക്ക് പ്രധാന്യം നൽകിയാണ് ഇക്കുറി മേള നടത്തുക. കയറിന്റെ ഗുണമേന്മ, പൈതൃകം എന്നിവക്കാകും ഊന്നല്‍.