എസ്എസ്എൽസി, പ്ളസ് വൺ ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നാലെ പ്ളസ് ടു പരീക്ഷയും വിവാദത്തിൽ. മലയാളം പരീക്ഷയ്ക്ക് ഇംഗ്്ളീഷിൽ ചോദ്യം നല്കിയപ്പോൾ ജേണലിസം പരീക്ഷയ്ക്ക് ചോദിച്ചത് പ്ളസ് വണ്ണിനു പഠിക്കേണ്ട ഭാഗങ്ങൾ. ചോദ്യപേപ്പർ വിവാദത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കു കത്തു നല്കി.
മലയാളം പരീക്ഷയ്ക്ക് ഇംഗ്ളീഷിൽ ൽ ചോദ്യം കണ്ട് വിദ്യാർഥികൾ അത്ഭുതപ്പെട്ടു.സച്ചിൻ തെൻഡുൽക്കറുടെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഭാഗങ്ങൾ ഇംഗ്്ളിഷിൽ നൽകി, അതിനെ അടിസ്ഥാനമാക്കി മലയാളത്തിൽ ചോദ്യം ചോദിച്ചിരിക്കുകയാണ്. ഇംഗ്്ളീഷിലുള്ള ഭാഗം നല്കി ചോദ്യം ചോദിക്കുന്നത് ആദ്യ സംഭവമാണെന്ന് അധ്യാപകരും പറയുന്നു.ഇനി കടു കട്ടിയായിരുന്ന ജേണലിസം പരീക്ഷയിലാകട്ടെ 11 മാർക്കിന്റെ ചോദ്യങ്ങൾ പ്ളസ് വൺ പാഠഭാഗങ്ങളിൽ നിന്ന്.14 മാർക്കിന്റെ ചോദ്യങ്ങൾ സിലബസിനു പുറത്തു നിന്നും.എസ് എസ് എൽ സി കണക്കു പരീക്ഷയിലും ,പ്ളസ് വൺ ജോഗ്രഫി പരീക്ഷയിലും ചോദ്യപേപ്പർ ചോർന്നുവെന്ന പരാതികൾക്കിടെയാണ് പുതിയ വിവാദം.ജുഡീഷ്യൽ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ·നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്കി.നാളെ സെക്രട്ടറിയേറ്റിനു മുമ്പിൽ സത്യഗ്രഹമിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ജേണലിസം പരീക്ഷയെക്കുറിച്ച് അധ്യാപിക ഹയർ സെക്കൻഡറി ഡയറക്ടർക്ക് രേഖാമൂലം പരാതി നല്കിയിട്ടുണ്ട്.പ്ളസ് വൺ ജോഗ്രഫി പരീക്ഷയെക്കുറിച്ച് ഹയർ സെക്കൻഡറി ഡയറക്ടർ അന്വേഷണം നടക്കുകയാണ്.