കൊച്ചി പൊന്നുരുന്നിയില്‍മദ്യശാലക്കെതിരെ സമരം ചെയ്ത MLAക്കും നാട്ടുകാര്‍ക്കും നേരെ കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍മൂത്രം നിറച്ച കുപ്പിയെറിഞ്ഞു. ഇതേതുടര്‍ന്ന് സമരക്കാരും കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരും തമ്മില്‍ഏറ്റുമുട്ടി. മദ്യശാല ഉപരോധിച്ച ഹൈബി ഈഡന്‍എം.എൽ.എ ഉള്‍പ്പെടെയുളളവരെ പൊലീസ് അറസ്റ്റ് ചെയ്തു.അതേ സമയം മദ്യവിൽപനശാല തല്ലിതകർത്ത എംഎൽഎയ്ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് ആവശ്യപെട്ടു.
മദ്യശാല തുറക്കുന്നതിന് മുൻപ് തന്നെ ഹൈബി ഈഡൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉപരോധ സമരം തുടങ്ങിയിരുന്നു. പ്രതിഷേധം കണിക്കിലെടുക്കാതെ ഔട്ട്്ലെറ്റ് തുറന്നെങ്കിലും മദ്യം വിൽക്കാൻ സമരക്കാർ അനുവദിച്ചില്ല. മദ്യശാലഅടപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍സ്ത്രികളും കുട്ടികളും ഉൾപടെയുള്ള സമരക്കാർക്ക് ഇടയിലേക്ക് മൂത്രം നിറച്ച കുപ്പികള്‍എറിഞ്ഞത്.
തുടർന്ന് സമരക്കാരും കൺസ്യൂമർഫെഡ് ജീവനക്കാരും തമ്മിൽ വാക്കേറ്റമായി. പ്രശ്നം വഷളായതോടെ പൊലീസ് ഇടപെട്ടു, വൈറ്റിലയില്‍പ്രവര്‍ത്തിച്ചിരുന്ന കൺസ്യൂമർഫെഡിന്റെ മദ്യശാല പൊന്നുരുന്നി ചെട്ടിചിറയിലേക്ക് ചൊവ്വാഴ്ച്ച വൈകുന്നേരമാണ് മാറ്റി സ്ഥാപിച്ചത്. ജനവാസമേഖലയിൽ മദ്യശാല സ്ഥാപിക്കുന്നതിനെതിരെ അന്നു മുതൽ നാട്ടുകാർ സമരത്തിലാണ്.