E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ പ്രമുഖര്‍ ലക്നൗവില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തു. കേശവ് പ്രസാദ് മൗര്യയും ദിനേശ് ശര്‍മ്മയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രജ്ഞചെയ്തു. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ റീത്താ ബഹുഗുണാ ജോഷിയടക്കം 47 മന്ത്രിമാരാണുള്ളത്. ആദ്യമന്ത്രിസഭായോഗം അല്‍പ്പസമയത്തിനകം ചേരും. 

ഗൊരഖ് പൂരില്‍ നിന്നുള്ള എം.പിയും തീവ്രഹിന്ദുത്വ നിലപാടുകാരനുമായ യോഗി ആദിത്യനാഥ് 44 ാം വയസില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യു.പിയില്‍ ബി.ജെ.പി സര്‍ക്കാര്‍. ലക്നൗവിലെ കാന്‍ഷിറാം ഉപവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ മോദിയെയും അമിത് ഷായെയും കൂടാതെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും എന്‍.ഡി.എ മുഖ്യമന്ത്രിമാരും പങ്കെടുത്തു. മുലായം സിങ് യാദവിന്‍റെയും അഖിലേഷിന്‍റെയും സാന്നിധ്യം ശ്രദ്ധേയമായി. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള കേശവ് പ്രസാദ് മൗര്യയും ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള ദിനേശ് ശര്‍മ്മയും ജാതിസമവാക്യങ്ങള്‍ കൂടി പരിഗണിച്ച് ഉപമുഖ്യമന്ത്രിമാരായി. 

മന്ത്രിസഭയില്‍ 22 പേര്‍ക്ക് കാബിനറ്റ് പദവിയുണ്ട്. ആറ് സ്ത്രീകളാണുള്ളത്. മൊഹ്സിന്‍ റാസയാണ് മന്ത്രിസഭയിലെ ന്യൂനപക്ഷ മുഖം. വര്‍ഗ്ഗീയ ധ്രുവീകരണത്തെക്കുറിച്ച് പ്രതിപക്ഷം ആശങ്കകള്‍ പ്രകടിപ്പിക്കുന്പോള്‍ വികസനമായിരിക്കും അജണ്ടയെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നു. 

വൈകീട്ട് ആദ്യമന്ത്രി സഭായോഗം ചേരുന്പോള്‍ അറവുശാലകള്‍ അടച്ചുപൂട്ടുമെന്നും കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നതുമടക്കം ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ ഇടംപിടിച്ച വാഗ്ദാനങ്ങളില്‍ തീരുമാനമുണ്ടാകുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :