കിഴക്കൻ ലഡാക്കിലെ 26 പട്രോള്‍ പോയിന്റുകളിലെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു; റിപ്പോർട്ട്

ladakh-25
ചിത്രം: AP
SHARE

കിഴക്കൻ ലഡാക്കിലെ 65 പട്രോളിങ് പോയിന്റുകളിൽ 26 എണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ട്. ചൈനയുമായുള്ള അതിർത്തി തർക്കം സങ്കീർണമായി തുടരുന്നതിനിടെ പുറത്ത് വന്ന റിപ്പോർട്ട് ഗൗരവകരമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. കാറക്കോറം പാസ് മുതൽ ചുമുർ വരെ നിലവിൽ 65 പട്രോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 5–17,24–32,37 എന്നീ പോയിന്റുകളാണ് പട്രോളിങ് മുടങ്ങിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായതെന്ന് ലേ യിലെ എസ്.പി പി.ഡി നിത്യ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സർപ്പിച്ച റിപ്പോർട്ടിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്. പട്രോളിങിന് പോകാത്തതും ഇന്ത്യൻ പൗരൻമാരെ സ്ഥിരമായി കാണാത്തതുമായ സ്ഥലങ്ങൾ ചൈനയുടെ നിയന്ത്രണത്തിൽ ദീർഘകാലമായി ഉള്ളതാണെന്ന് അവർ നിർബന്ധിതമായി അടിച്ചേൽപ്പിച്ചുവെന്നും ക്രമേണെ ഇവിടങ്ങളിലേക്ക് ചൈനീസ് സൈന്യം എത്തിയെന്നും റിപ്പോർട്ട് പറയുന്നു. ബഫർസോണിൽ പോലും ഇന്ത്യൻ പട്രോളിങ് ചൈന എതിർക്കുന്നുണ്ടെന്നും അത് അവരുടെ സ്ഥലമാണെന്ന് അവകാശപ്പെടുന്നതിനൊപ്പം പിൻവാങ്ങൽ ഉറപ്പാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഈ തന്ത്രം ഗാൽവനിൽ ചൈന പ്രയോഗിച്ചതാണെന്നും എസ്.പി കൂട്ടിച്ചേർത്തു. 400 മീറ്റർ പിൻവാങ്ങിയാൽ അതിർത്തിയിൽ 4 വർഷം സമാധാനം ഉറപ്പ് വരുത്താൻ കഴിയുമെന്നും, അങ്ങനെ നോക്കിയാൽ അത് മെച്ചമുള്ളതാണെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി എസ്.പി വ്യക്തമാക്കി. 

India has lost presence in 26 of 65 patrol points;report

MORE IN INDIA
SHOW MORE