ലൈംഗികബന്ധത്തിലേർപ്പെട്ട വിവരം മറ്റുള്ളവരോട് പറഞ്ഞു, 63കാരനെ കൊലപ്പെടുത്തി യുവാക്കൾ. ഭോപ്പാലിലാണ് വിചിത്രമായ സംഭവം. 25 വയസ്സില്‍ താഴെ പ്രായമുള്ള രണ്ടുപേരും 42-കാരനുമാണ് അറസ്റ്റിലായത്. ഇവരുമായി കൊല്ലപ്പെട്ടയാൾ ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നു. ഇതിനായി യുവാക്കള്‍ക്ക് ഇയാള്‍ പണവും മദ്യവുമെല്ലാം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ വിവരം 63കാരൻ മറ്റുചിലരോട് പറയുകയും ചെയ്തു. വിവരം പുറത്തറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് യുവാക്കൾ കൊലപാതകം നടത്തിയത്.
നവംബര്‍ ഒമ്പതാം തീയതിയാണ് 63-കാരനെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലൈംഗിക ഉത്തേജനത്തിനുള്ള സ്‌പ്രേയും ഗുളികകളും എണ്ണക്കുപ്പികളും ഇരുമ്പ് വടിയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. ഇതോടെ എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചു. ഇത് ഫലം കണ്ടു, പലരിൽ നിന്നും പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചു. ഇവരെ കസ്റ്റഡിയിലെടുത്തത് ചോദ്യംചെയ്തതോടെ 63-കാരനെ കൊലപ്പെടുത്തിയതാണെന്ന് മൂവരും സമ്മതിച്ചു. മൂവരുമായുള്ള അടുപ്പം തുറന്നുപറഞ്ഞതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.