രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ആവേശമായി സോണിയാഗാന്ധിയുടെ സാന്നിധ്യം. കര്‍ണാടകയിലെ മൈസുരിവിനു സമീപമുള്ള പാണ്ടവപുരത്തു വച്ചാണു സോണിയ യാത്രയില്‍ അണിചേര്‍ന്നത്. ഏറെ കാലത്തിനുശേഷം ഇതാദ്യമായണു സോണിയാ ഗാന്ധി പാര്‍ട്ടി പരിപാടിയില്‍ അണികള്‍ക്കൊപ്പം പങ്കെടുക്കുന്നത്. ഇതോടെ കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും കോണ്‍ഗ്രസ് തുടക്കം കുറിച്ചു.
ഇത്ര ആവേശത്തോടെ, ഊര്‍ജസ്വലതയോടെ സോണിയ ഗാന്ധി പൊതുവേദിയിലേത്തിയിട്ടു വര്‍ഷങ്ങളായി. കോവിഡിനു ശേഷം ഇതാദ്യമായാണ് ജനക്കൂട്ടത്തിനിടയിലേക്കു സോണിയ ഇറങ്ങുന്നത്. രണ്ടുദിവസത്തെ വിശ്രമത്തിനു ശേഷം രാവിലെ ആറിനാണു ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചത്. മൈസുരിവിനു സമീപം പാണ്ടവപുരത്തു വച്ചു സോണിയ ഗാന്ധി കൂടി ചേര്‍ന്നതോടെ ആവേശ കൊടിമുടിയിലേറി സ്ഥിരം യാത്രികരും പാര്‍ട്ടി പ്രവര്‍ത്തകരും. ഇരുധ്രുവങ്ങളിലാണെങ്കിലും സിദ്ദരാമയ്യയും ഡി.കെ. ശിവകുമാറും രാഹുലിനും സോണിയയ്ക്കുമൊപ്പം യാത്രയില്‍ ഒന്നിച്ചണിനിരന്നതു കര്‍ണാടക കോണ്‍ഗ്രസിനുള്ള ഐക്യ സന്ദേശമായി
മൂന്നു ദിവസം മുന്‍പാണു സോണിയ ഗാന്ധി മൈസുരിവിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു കേവലം ആറുമാസം മാത്രം ബാക്കി നില്‍ക്കെ ഭിന്നിച്ചു നില്‍ക്കുന്ന സംസ്ഥാന നേതൃത്വത്തെ ഒന്നിച്ചുകൊണ്ടുപോകാനുള്ള നിര്‍ണായക ചര്‍ച്ചകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ . തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സംബന്ധിച്ചു മുതിർന്ന നേതാക്കളുമായി സോണിയ ചർച്ച നടത്തിയിരുന്നു .ഒന്നിച്ച് പോകണമെന്ന കർശന നിർദ്ദേശമാണ് സിദ്ധരാമയ്യക്കും ശിവകുമാറിനും കോൺഗ്രസ് അധ്യക്ഷ നൽകിയത്