മധ്യപ്രദേശിലെ പിഛോരെ ജില്ലിയിലെ നിലവിലെ ജില്ലാ മജിസ്ട്രേറ്റ് ആയ ബിജേന്ദ്ര സിംഗ് യാദവിനെതിരെ കടുത്ത ആരോപണവുമായി മുൻ ഹോസ്റ്റൽ വാർഡൻ. ഹോസ്റ്റലിലെ കുട്ടികളെ ഒരു രാത്രിക്ക് വേണ്ടി തന്റെ അടുത്തേക്ക് അയക്കണമെന്ന് ഇന്ന് ജില്ലാ മജിസ്രേടേറ്റായ ബിജേന്ദ്ര സിംഗ് ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം നിഷേധിച്ചപ്പോൾ തന്നോട് ചെല്ലാൻ ആവശ്യപ്പെട്ടെന്നും വാർഡൻ പറയുന്നു. സംഭവം നടക്കുമ്പോൾ ഇയാൾ ശിവപുരി ജില്ലിയിലെ ജില്ലാ കോർഡിനേറ്ററാണ്. ഈ വർഷം മെയ് മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിൽ വാർഡൻമാരെ നിയമിക്കുന്നതിൽ സ്വന്തം താത്പര്യം നോക്കുന്ന ആളായിരുന്നു യാദവ് എന്നും, അവിടെ നിയമിക്കുന്ന വാർഡൻമാരോട് പെൺകുട്ടികളെ സപ്ലൈ ചെയ്യാൻ ആവശ്യപ്പെടുമായിരുന്നുവെന്നും ഇവർ പറഞ്ഞു. ഇയാൾ അനുവദിക്കപ്പെട്ട സമയത്തിന് ശേഷവും ഹോസ്റ്റലിൽ വരാറുണ്ട്. 2016ൽ സർക്കാർ ആറ് ഹോസ്റ്റലുകൾ സ്ഥാപിച്ചു. നാലെണ്ണം പെൺകുട്ടികൾക്കും രണ്ടെണ്ണം ആൺകുട്ടികൾക്കുമായിരുന്നു. മാസം ആദ്യം യാദവ് ഈ ഹോസ്റ്റലുകളുടെ ചുമതല ഏറ്റെടുത്തു. ജൂലൈ 29 വരെയായാരുന്നു അയാൾക്ക് ഹോസ്റ്റലുകളുടെ ചാർജ്. പിന്നീട് പിച്ചോറിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആയി ഇയാൾ നിയമിതനായി.
സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോസ്റ്റൽ സർക്കാർ കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ അസംതൃപ്തിയാണ് വാർഡനെന്നാണ് യാദവ് ആരോപണങ്ങളോട് പ്രതികരിച്ചത്. ഹോസ്റ്റലിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ടാണ് അവിടെ എത്തിയത്. എന്നാൽ ഹോസ്റ്റലിൽ പ്രവേശിച്ചിട്ടില്ലെന്നും യാദവ് പറഞ്ഞു.