കോൺഗ്രസ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും ഹിന്ദുമത വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് കോൺഗ്രസിൽ നിന്ന് രാജിവെച്ച യുവനേതാവ് ഹാർദിക് പട്ടേൽ. ഗുജറാത്തിലെ കോൺഗ്രസ് നേതാവ് ഭരത് സിൻഹ് സോളങ്കിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയാണ് ഹാർദിക്.
'ഹിന്ദുമതവിശ്വാസത്തെ തകർക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഇന്ന് ഒരു കേന്ദ്രമന്ത്രിയും ഗുജറാത്ത് കോണ്‍ഗ്രസ് നേതാവും രാമക്ഷേത്രത്തിനുള്ള ഇഷ്ടികയിൽ നായ്ക്കൾ മൂത്രമൊഴിക്കുന്നുവെന്ന് പറഞ്ഞത് അതിനുള്ള തെളിവാണ്' എന്നാണ് ഹാർദിക്കിന്റെ വാദം.
കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും ശ്രീരാമനുമായി എന്ത് ശത്രുതയാണെന്ന് ചോദിക്കണം. എന്തുകൊണ്ടാണ് ഹിന്ദുക്കളെ ഇത്രയധികം വെറുക്കുന്നത്? നൂറ്റാണ്ടുകള്‍ക്ക് ശേഷം അയോധ്യയില്‍ ശ്രീരാമന്റെ ക്ഷേത്രം പണിയുന്നു. എന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ ഭഗവാന്‍ ശ്രീരാമനെതിരെ പ്രസ്താവനകള്‍ തുടരുകയാണെന്നും ഹര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തു.
രാമന്റെ പേരില്‍ ബി.ജെ.പി കോടികള്‍ പിരിച്ചെടുക്കുകയാണെന്നും പണത്തിന്റെ കണക്കൊന്നും നല്‍കുന്നില്ലെന്നും ഭരത് സിന്‍ഹ് സോളങ്കി ആരോപിച്ചിരുന്നു. നിര്‍മാണം നടക്കാത്തതിനാല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി എത്തിച്ച ശിലകളില്‍ നായ്ക്കള്‍ മൂത്രമൊഴിക്കുന്ന അവസ്ഥയാണെന്നും സോളങ്കി പറഞ്ഞു.