മരിച്ചെന്ന് വിധി; 7 മണിക്കൂർ മോർച്ചറി ഫ്രീസറിൽ; എടുത്തപ്പോൾ ജീവൻ...

body-dead
SHARE

മരിച്ചെന്ന് തെറ്റിദ്ധരിച്ച് ഏഴുമണിക്കൂറോളം ഫ്രീസറിൽ സൂക്ഷിച്ച ആൾ ജീവനോടെ തിരികെ. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലാ ആശുപത്രിയിലാണ് സംഭവം. 40 വയസുള്ള ശ്രീകേഷ് കുമാർ എന്ന യുവാവാണ് ജീവനോടെ ഡോക്ടറുടെ അശ്രദ്ധ കൊണ്ട് ജീവനോടെ ഏഴുമണിക്കൂർ ഫ്രീസറിൽ കഴിയേണ്ടി വന്നത്. 

ബൈക്ക് അപകടത്തെ തുടർന്നാണ് വ്യാഴാഴ്ച രാത്രി ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധിച്ച ഡോക്ടർ ഇയാൾ മരിച്ചതായി അറിയിച്ചു. ഇതോടെയാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. ഏഴു മണിക്കൂറുകൾക്ക് ശേഷം പോസ്മോർട്ടത്തിന് മൃതദേഹം പുറത്തെടുക്കുമ്പോഴാണ് മരിച്ചിട്ടില്ല എന്ന് വ്യക്തമായത്. 

പോസ്മോർട്ടത്തിന് ബന്ധുക്കളുടെ കയ്യിൽ നിന്നും സമ്മതപത്രവും ആശുപത്രി അധികൃതർ ഒപ്പിട്ടുവാങ്ങിയിരുന്നു. മൃതദേഹം പുറത്തെടുത്തുമ്പോൾ ബന്ധുക്കളാണ് ജീവനുണ്ടെന്ന് കണ്ടെത്തിയത്.ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇയാൾക്ക് ഹൃദയമിടിപ്പ് ഇല്ലായിരുന്നെന്നും അതുകൊണ്ടാണ് മോർച്ചറിയിലേക്ക് മാറ്റിയതെന്നുമാണ് അധികൃതരുടെ വാദം. ബന്ധുക്കളുടെ പരാതിയിൽ ഡോക്ടർമാർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE