സാരി വാങ്ങാൻ വിളിച്ചുവരുത്തി; പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തി യുവാവ്; ദാരുണം

fiance-killed
SHARE

വിവാഹം കഴിക്കാൻ ഉറപ്പിച്ച പെൺകുട്ടിയെ വിവാഹത്തിന് 5 ദിവസം മുമ്പ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലെ മോറാദാബാദിലാണ് സംഭവം. സാരി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഷോപ്പിങ്ങിനായി വിളിച്ച് വരുത്തിയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.

വിവാഹത്തിന് താൽപര്യമില്ലാത്തതിനെ തുടർന്നാണ് യുവാവ് ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ടീന എന്ന പെൺകുട്ടിയെയാണ് ജീതിൽ കൊലപ്പെടുത്തിയത്. വിവാഹത്തിനായി കുറച്ച് സാരികൾ വാങ്ങാമെന്ന് പറഞ്ഞ് ജിതിൽ ടീനയെ ഫോണിൽ വിളിക്കുകയായിരുന്നു. ഇതുപ്രകാരം തിങ്കളാഴ്ച ടീനയുടെ അമ്മ മകളെ 11 മണിയോടെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കുകയും ചെയ്തു.  

ഉച്ചയ്ക്ക് 2.30–ഓടെ ടീനയെ മരിച്ച നിലയിൽ റോഡരികിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസ് ടീനയുടെ കുടുംബത്തെ വിവരം അറിയിച്ചു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു. 

ഈ വിവാഹത്തിന് താൽപര്യമില്ലാത്തതിനാലാണ് കൊലപാതകമെന്നാണ് ജിതിന്റെ മൊഴി. എന്നാൽ പ്രണയവിവാഹം ആണ് ഇതെന്നും എതിർപ്പ് ഉണ്ടായിരുന്നെങ്കിൽ നേരത്തെ അറിയിക്കാമായിരുന്നില്ലേ എന്നുമാണ് പെൺകുട്ടിയുടെ വീട്ടുകാർ ചോദിക്കുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...