രാഹുൽഗാന്ധിയുടെ പുതുച്ചേരി സന്ദർശന വേളയിൽ ഭാരതി ദാസൻ സർക്കാർ വനിത കോളജിലെ വിദ്യാർഥികളുമായുള്ള സംവാദം രാജ്യ ശ്രദ്ധ നേടയിരിക്കുകയാണ്. സംവാദത്തിന്റെ വിഡിയോകൾ സോഷ്യൽ മീഡയയിൽ വൈറലാണ്. ഇതിനിടെ സംവാദത്തിൽ ചോദ്യം ചോദിക്കാനായി സർ എന്ന് വിളിച്ച വിദ്യാർഥിനിയോട് തന്നെ പേര് വിളിച്ചാൽ മതിയെന്ന് രാഹുൽ.
'സർ, ഞാനിവിടെയുണ്ട്' എന്ന് പറഞ്ഞുകൊണ്ട് ചോദ്യത്തിലേക്ക് കടക്കുന്ന വിദ്യാർഥിനിയെ രാഹുൽ തിരുത്തുകയായിരുന്നു.'നോക്കൂ, എന്‍റെ പേര് സർ എന്നല്ല. ഒ.കെ? എന്‍റെ പേര് രാഹുൽ, അതുകൊണ്ട് ദയവായി എന്നെ രാഹുൽ എന്ന് വിളിക്കൂ.. നിങ്ങൾക്ക് നിങ്ങളുടെ പ്രിൻസിപ്പലിനെ സർ എന്ന് വിളിക്കാം. അധ്യാപകരെ സർ എന്ന് വിളിക്കാം. എന്നെ നിങ്ങൾ രാഹുൽ എന്ന് വിളിക്കൂ' എന്നാണ് രാഹുൽ പറഞ്ഞത്.വിദ്യാർഥിനികൾ ഹർഷാരവങ്ങളോടെയാണ് രാഹുൽ ഗാന്ധിയുടെ വാക്കുകളെ വരവേറ്റത്. വിദ്യാർഥിനി എന്നാൽ രാഹുൽ അണ്ണാ എന്ന് വിളിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ വിളിക്കാമെന്നും രാഹുൽ പറയുന്നുണ്ട്. മുമ്പ് ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജിലെ വിദ്യാർഥികളുമായി സംവദിക്കുമ്പോഴും സമാനമായി രാഹുൽ പറഞ്ഞിരുന്നു.
പുതുച്ചേരി സന്ദർശനത്തിന് പിന്നാലെ 'ഇന്ത്യ വാണ്ട്സ് രാുഹുൽഗാന്ധി' ഹാഷ്ടാഗ് ട്രെൻഡിങായിരുന്നു. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ വിദ്യാർഥിനി രാഹുലിന്റെ കൈപിടിച്ച് തുള്ളച്ചാടുന്ന വിഡിയോ ഏറെ ശ്രദ്ധ നേടി. നിരവധിപ്പേരാണ് ഈ വിഡിയോ പങ്കുവച്ചത്.