ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ഭരണം നിലനിർത്തുമെന്ന് ഇന്ത്യ ടുഡെ ടിവി ചാനലിന്റെ അഭിപ്രായ സർവേ. നിയമസഭയിലെ 243 സീറ്റുകളിൽ എൻഡിഎ 133–143, മഹാസഖ്യം 88–98, എൽജെപി 2–6, മറ്റുള്ളവർ 6–10 സീറ്റുകൾ വീതം നേടുമെന്നാണു സർവേ പ്രവചിക്കുന്നത്.
എൻഡിഎയ്ക്ക് 38%, മഹാസഖ്യം 32%, ഉപേന്ദ്ര കുശ്‍വാഹയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി 7%, എൽജെപി 6% എന്നിങ്ങനെയാണു വോട്ടുവിഹിതം. നിതീഷ് കുമാറിന്റെ ജനപ്രീതിയിൽ ഇടിവുണ്ടായെങ്കിലും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്നിലുള്ളത്. നിതീഷ് കുമാറിന് 31%, ആർജെഡി നേതാവ് തേജസ്വി യാദവിനു 27% എന്നിങ്ങനെയാണു സർവേയിൽ പിന്തുണ ലഭിച്ചത്. ജയിലില്‍ കിടക്കുന്ന ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രിയാകണമെന്ന് മൂന്നുശതമാനം പേര്‍ അഭിപ്രായപ്പെട്ടു.