ചൈന വിട്ട് ഇന്ത്യയിലേക്ക് പോകാൻ കമ്പനികളോട് ജപ്പാൻ; 1,615 കോടിയുടെ ഇളവുകൾ

japan-india-china
SHARE

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പിന്നാലെ ചൈനീസ് വിപണിയെ ആശ്രയിക്കുന്നത് ഉപേക്ഷിക്കാനുള്ള നീക്കത്തിലേക്ക് ജപ്പാനും. ജപ്പാനു വേണ്ടി പ്രവർത്തിക്കുന്ന കമ്പനികളോട് ഇന്ത്യയിലേക്കോ ബംഗ്ലാദേശിലേക്കോ പ്ലാന്റുകൾ മാറ്റിസ്ഥാപിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് പ്ലാന്റുകൾ മാറ്റുന്ന കമ്പനികൾക്ക് 1,615 കോടി രൂപയുടെ ഇളവുകളും ജപ്പാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ചൈനയിൽ നിന്ന് ഇന്ത്യയിലേക്കോ ബംഗ്ലാദേശിലേക്കോ ഉൽ‌പാദനം മാറ്റുകയാണെങ്കിൽ ജപ്പാൻ സർക്കാർ നിർമാതാക്കൾക്ക് സബ്‌സിഡി നൽകും. വിതരണ ശൃംഖല വൈവിധ്യവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജാപ്പനീസ് സർക്കാരിന്റെ ഈ നീക്കമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജപ്പാനീസ് സർക്കാർ 2020 ലെ അനുബന്ധ ബജറ്റിൽ 221 മില്യൺ ഡോളർ (ഏകദേശം 1,615 കോടി രൂപ) വകയിരുത്തിയിട്ടുണ്ട്. പദ്ധതി പ്രകാരം കമ്പനികളെ ഇന്ത്യയിലേക്കും ആസിയാൻ രാജ്യങ്ങളിലേക്കും മാറ്റാൻ പ്രോത്സാഹിപ്പിക്കുന്നു. സബ്സിഡി പ്രോഗ്രാമിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിലൂടെ, ഒരു പ്രത്യേക പ്രദേശത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും അടിയന്തര ഘട്ടങ്ങളിൽ പോലും മെഡിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥിരമായി വിതരണം ചെയ്യുന്നതിനുള്ള സംവിധാനം കണ്ടെത്താനുമാണ് ജപ്പാൻ ലക്ഷ്യമിടുന്നത്.

ആസിയാൻ-ജപ്പാൻ വിതരണ ശൃംഖലയുടെ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ടുള്ള പദ്ധതികൾ വ്യാഴാഴ്ച ആരംഭിച്ചു. ഇന്ത്യയും ബംഗ്ലാദേശുമായുള്ള വിതരണ ശൃംഖല പുനഃസ്ഥാപിക്കാൻ ജപ്പാൻ ആഗ്രഹിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. സാധാരണ സാഹചര്യങ്ങളിൽ ജപ്പാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. എന്നാൽ ഫെബ്രുവരി മുതലുള്ള കണക്കുകൾ പ്രകാരം ചൈനയിൽ നിന്നുള്ള ഇറക്കുമതി പകുതിയോളം കുറഞ്ഞിട്ടുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...